സ്വർണക്കടത്ത് സംഘവുമായി മന്ത്രിക്ക് ബന്ധമുണ്ട്. തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടു നിൽക്കുന്ന ആളാണ് ജലീൽ. നേരത്തെയും ജലീൽ തീവ്രവാദ സംഘങ്ങളുമായി ചേർന്നു പ്രവർത്തിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജലീൽ നൽകുന്നത് വസ്തുതാപരമായ വിശദീകരണമല്ല. ജലീലും ഓഫീസും സംശയത്തിന്റെ നിഴലിലാണെന്നും ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും അദ്ദേഹം പറഞ്ഞു.
ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ഫോൺ വിളി സംബന്ധിച്ച് ചീഫ് സെക്രട്ടറി തലസമിതി അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഉന്നത ഉദ്യോഗസ്ഥൻ ആരോപണ വിധേയനായ കേസാണോ ചീഫ് സെക്രട്ടറി അന്വേഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇത് എന്ത് പ്രഹസനമാണ്. മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടാൻ തയാറാണോയെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി കാര്യങ്ങൾ മറച്ചുവയ്ക്കാൻ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി ജനങ്ങളോട് ഉത്തരം പറയേണ്ടിവരുമെന്നും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.