ന്യൂഡൽഹി: തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ റഷീദ് ഖാമിസ് അൽ അഷ്മിയ ഇന്ത്യ വിട്ടു. അദ്ദേഹം യുഎഇയിലേക്ക് മടങ്ങിപ്പോയതായാണ് റിപ്പോർട്ട്. ഞായറാഴ്ച തിരുവനന്തപുരത്തു നിന്നും ഡൽഹിക്കു പോയി. ഡൽഹിയിൽ നിന്നും രണ്ടു ദിവസം മുൻപാണ് യുഎഇയിലേക്ക് മടങ്ങിയത്.
സ്വർണം കണ്ടെത്തിയ പാഴ്സല്‍ വന്നത് അറ്റാഷെയുടെ പേരിലായിരുന്നു. അറ്റാഷെയും പ്രതികളും നിരന്തരം ഫോണില്‍ സംസരിച്ചിരുന്നു. കേസിലെ മുഖ്യപ്രതി സ്വപ്നയുമായി അറ്റാഷെ ജൂലൈ ഒന്നു മുതൽ നാലു വരെ സംസാരിച്ചത് 35 തവണയാണ്. ജൂണില്‍ സ്വപ്നയും അറ്റാഷെയും സംസാരിച്ചത് 117 പ്രാവശ്യം. അറ്റാഷെയും സരിത്തും ജൂലൈ മൂന്നിനും അഞ്ചിനും ഫോണില്‍ സംസാരിച്ചു.
സ്വര്‍ണക്കടത്ത് കേസിൽ കസ്റ്റഡിയിലുള്ള പ്രതികള്‍ അറ്റഷെയ്ക്കെതിരെ മൊഴി നല്‍കിയിരുന്നു. അറ്റാഷയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ആലോചിച്ചിരുന്നു. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാനിരിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് അറ്റാഷെ രാജ്യം വിട്ടത്.