തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ കോടികുടെ തിരിമറി നടത്തിയ കേസിലെ പ്രതി ബിജുലാൽ അറസ്റ്റിൽ . വഞ്ചിയൂർ കോടതിക്ക് പിന്നിലുള്ള അഭിഭാഷകൻ്റെ ഓഫീസിൽ നിന്നുമാണ് ഇയാൾ പിടിയിലാകുന്നത്.
ട്രഷറിയിൽ നിന്നും ഒരു രൂപ പോലും എടുത്തിട്ടില്ലെന്നും ഓൺലൈനിൽ റമ്മി കളിച്ച് കിട്ടിയ പണമാണ് അക്കൗണ്ടിൽ ഉള്ളതെന്നും ബിജുലാൽ മധ്യമങ്ങളോട് പറഞ്ഞു.
തന്നെ ഉപയോഗിച്ച് ആരെങ്കിലുമാവാം തട്ടിപ്പ് നടത്തിയിട്ടുണ്ടാവുകയെന്നും ബിജുലാൽ പറഞ്ഞു.
പൊലീസിൽ കീഴടക്കുന്നതിനായാണ് ബിജുലാൽ അഭിഭാഷകൻ്റെ ഓഫീസിൽ എത്തിയത്.ഇവിടെ വച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അറസ്റ്റ് നടക്കുന്നത്.
വിരമിച്ച ഉദ്യോഗസ്ഥൻ്റെ യൂസർ നെയിമു പാസ് വേഡും ഉപയോഗിച്ച് ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്ന് ബിജുലാൽ പണം തട്ടി എന്നതാണ് കേസ്. ബിജുലാലിൻ്റെയും ഭാര്യയുടെയും ട്രഷറി അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപയാണ് മാറ്റിയത്. തട്ടിപ്പ് കണ്ടെത്തിയതിനെത്തുടർന്ന് ഇയാളെ പിരിച്ച് വിട്ടിരുന്നു