കരിപ്പൂർ: അപകടത്തിൽ പെട്ട വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. നാൽപത് യാത്രക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായവർ ക്വാറൻറീനിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.
കോരിച്ചൊരിഞ്ഞ മഴയേയും കോവിഡ് ഭീതിയേയും വകവെക്കാതെയാണ് കരിപ്പൂരിൽ ജനങ്ങൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. വെറും ഒന്നര മണിക്കൂർ കൊണ്ട് യാത്രക്കാരെ പുറത്തെത്തിച്ച് ആശുപത്രിയിൽ ആക്കാൻ കഴിഞ്ഞതും ഇതുകൊണ്ടാണ്. പലരും സ്വന്തം വാഹനങ്ങളിലാണ് പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്.