കോഴിക്കോട് : വടകരയിൽ സിപിഎം, ഡിവൈഎഫ് നേതാക്കൾ പീഡിപ്പിച്ചതായി ചെയ്തതായി പാർട്ടി പ്രവർത്തകയുടെ പരാതി. മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പുല്ലുള്ള പറമ്പത്ത് ബാബു രാജ്,ഡിവൈഎഫ്ഐ പതിയാരക്കര മേഖല സെക്രട്ടറി ലിജീഷ് എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഇരുവരും ചേർന്ന് ഭീഷണിപ്പെടുത്തിയാണ് മാനഭംഗപ്പെടുത്തിയതെന്ന് വടകര സർക്കിൾ ഇൻസ്പെക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു. സി പി എം മുളിയേരി ഈസ്റ്റ് ബ്രാഞ്ച് കമ്മറ്റി അംഗമാണ് പരാതിക്കാരിയായ യുവതി

മൂന്ന് മാസങ്ങൾക്ക് മുൻപായിരുന്നു സംഭവം. ഭർത്താവില്ലാത്ത ദിവസം രാത്രി വീട്ടിലെത്തി വാതിൽ തകർത്ത് അകത്തു കടന്ന ബാബുരാജ് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. കൊല്ലുമെന്നായിരുന്നു ഇയാളുടെ ഭീഷണിയെന്ന് പരാതിയിൽ പറയുന്നു.  കണ്ണൂർ കോഴിക്കോട് ജില്ലയിലെ സി പി എം  അക്രമങ്ങൾക്കു നേതൃത്വം നൽകുന്ന വ്യക്തിയാണ് പ്രതിയായ ബാബു രാജ്.

ഇതിന് ശേഷമാണ് ലിജീഷ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ലിജീഷ് യുവതിയെ പീഡിപ്പിച്ചത്. പിന്നീട് സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമുണ്ടായി.

ഇതിന് പാർട്ടിയുടെ ജില്ലാ നേതൃത്വം അടക്കം ഇടപെട്ടെങ്കിലും പരാതിക്കാരി ഉറച്ചു നിൽക്കുകയായിരുന്നു. പഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽ പ്രശ്നവുമായി ബന്ധപെട്ട് നിരവധി തവണ മധ്യസ്ഥ ചർച്ചകൾ നടത്തുകയും നിരവധി ഓഫറുകൾ നൽകുകയും ചെയ്‌തെങ്കിലും പാർട്ടി പ്രവർത്തക ഇതെല്ലാം നിരസിക്കുകയായിരുന്നു . ഇതിന് പിന്നാലെ പാർട്ടി അണികളും പരാതിക്കാർക്കെതിരെ രംഗത്ത് വന്നിരുന്നു . ഇതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.

സി പി എമ്മിന്റെ വടകര മേഖലയിലെ മുൻ കാല രാഷ്ട്രീയ സംഘർഷങ്ങളുടെ ആസൂത്രകൻ കൂടിയായ ബാബു പ്രതിയായതോടെ സിപിഎം പ്രതിസന്ധിയിലായിരിക്കുകയാണ്. വടകര പോലീസ് സ്റ്റേഷനിലെ സി പി എം നേതാക്കളായ രണ്ടു പോലീസുകാരും സംഭവം ഒതുക്കി തീർക്കാൻ ഒരുപാട് ശ്രമം നടത്തിയെങ്കിലും ഉന്നത ഉദ്യോഗസ്ഥരെ പീഡന പരാതി അറിയിച്ചതോടെ പിൻവലിയുകയായിരുന്നു .

പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ മൊഴിയെടുത്തതായും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. സംഭവം പാർട്ടി നേതാക്കൾ പല പ്രാവശ്യം ചർച്ച ചെയ്തിട്ടും പരിഹരിക്കാൻ കഴിയാത്തതിനെ തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്.സംഭവം പുറത്തറിഞ്ഞതോടെ ഇരുവരും ഒളിവിൽ പോയിരിക്കുകയാണ്. മണിയൂരിൽ ലക്ഷക്കണക്കിന് രൂപ ദേശീയ സമ്പാദ്യ പദ്ധതിയിൽ നിന്നും സി പി എം വനിതാ നേതാവ് തട്ടിയെടുത്തതിന് പിന്നാലെയാണ് സി പി എം ഡി വൈ എഫ് ഐ നേതാക്കളുടെ മറ്റൊരു പീഡനക്കേസ് പുറത്തേക്കു വരുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here