കൊച്ചി ഡ്രൈവിങ് ലൈസന്‍സ് വീടുകളിലിരുന്ന് ലഭ്യമാക്കുന്ന സംവിധാനം ഏര്‍പ്പെടുത്താന്‍ പദ്ധതിയുണ്ടെന്ന് മന്ത്രി ആന്റണി രാജു. ഇതിനായി സിമുലേറ്ററുകള്‍ പ്രയോജനപ്പെടുത്തും. ശാസ്ത്ര സാങ്കേതികവിദ്യയുടെയും ഡിജിറ്റല്‍ ഉപകരണങ്ങളുടെയും സഹായത്തോടെയാകും പദ്ധതി നടപ്പിലാക്കുന്നത്. നിലവില്‍ ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഇതിലൂടെ ഒഴിവാക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
മോട്ടോര്‍ വാഹന വകുപ്പിെന്റ സേവനങ്ങളെല്ലാം ഓണ്‍ലൈനായി ജനങ്ങളിലേക്കെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാവുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന മാന്‍ ലെസ് വെയ്ബ്രിഡ്ജുകളും സംസ്ഥാന അതിര്‍ത്തികളില്‍ സ്ഥാപിക്കും. ചെക് പോസ്റ്റുകള്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും ഒഴികെയുള്ള എല്ലാ വാഹനങ്ങളിലും ജി.പി.എസ് ഘടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ആശയ വിനിമയം ഡിജിറ്റല്‍ വയര്‍ലെസ് സംവിധാനത്തിലാകുന്ന ഇന്ത്യയിലെ ആദ്യ ജില്ലയാണ് എറണാകുളം. സംസ്ഥാന സര്‍ക്കാറിെന്റ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
. കാക്കനാട് സിവിൽ സ്‌റ്റേഷനിൽ പുനസ്ഥാപിച്ചസിമുലേറ്റർ ഡ്രൈവിംഗ് പ്രാക്ടീസ് നടത്തുന്നതിനുള്ള സംവിധാനം ഉൽഘാടനം ചെയ്ത് സംസാരിക്കുകതയിരുന്നു’ മന്ത്രി .ആദ്യ പ്രാക്ടീസും മന്ത്രി നടത്തി. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡ്രൈവിംഗ് വൈദഗ്ധ്യം പരീക്ഷിക്കുന്നതിനാണ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. റോഡിൽ വാഹനം ഓടിക്കുന്ന മാതൃകയിലുള്ള എല്ലാ പ്രതിസന്ധികളും ഇവിടെ സ്ക്രീനിൽ തെളിയും. ഡ്രൈവർ വാഹനത്തിൽ കയറിയാൽ ഒപ്പം സ്ക്രീനിൽ റോഡും വ്യക്തമാകും. തുടർന്ന് റോഡിലൂടെ ഓടിക്കുന്ന പോലെ തന്നെ ഇവിടെയും വാഹനമോടിക്കണം. ഇത് വിജയകരമായി പൂർത്തിയാക്കിയ സർട്ടിഫിക്കറ്റു ലഭിക്കുന്നവർക്കാണ് റോഡിൽ വാഹനമോടിച്ച് കാണിച്ച് ഡ്രൈവിംഗ് ലൈസൻസ് കൈപ്പറ്റാൻ പറ്റൂ. ഹെവി ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നവർക്കു മാത്രമാണ് സിമുലേറ്റർ ഡ്രൈവിംഗ് പ്രാക്ടീസ് നൽകുന്നത്. ഇത് 2012 ൽ ജില്ലയിൽ ആരംഭിച്ചതാണെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളാൽ പ്രവർത്തനം നിലച്ചിരുന്നു. പാറശ്ശാല ,കോഴിക്കോട് എന്നിവിടങ്ങളിലും പ്രാക്ടീസ് ഉണ്ട്.