ബംഗളൂരു: ഇന്ത്യ പുതുതായി നിർമിച്ച ഹ്രസ്വദൂര ഉപഗ്രഹവിക്ഷേപണ വാഹനമായ സ്മോൾ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എസ്എൽവി) കന്നി ദൗത്യം വിജയകരമായി പൂർത്തിയാക്കി. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് രണ്ടും രാജ്യത്തെ സർക്കാർ സ്കൂളുകളിലെ വിദ്യാർഥിനികൾ നിർമിച്ച ആസാദി സാറ്റും ഭ്രമണപഥത്തിലെത്തിച്ചു.
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ എസ്എസ്എൽവി രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസിലെ ഒന്നാം വിക്ഷേപണ ത റയിൽ നിന്നാണ് കുതിച്ചുയർന്നത്.
500 കിലോമീറ്റർ ദൂരപരിധിയിൽ അഞ്ഞൂറ് കിലോയിൽ താഴെയുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിയ്ക്കാൻ എസ്എസ്എൽവിയ്ക്ക് സാധിക്കും. വാ ണിജ്യ വിക്ഷേപണ രംഗത്തെ ലക്ഷ്യമിട്ടുള്ളതാണ് പുതിയ വാഹനം.
ഒരാഴ്ച കൊണ്ട് എസ്എസ്എൽവി വിക്ഷേപണത്തിന് തയാറാക്കാൻ സാധിയ്ക്കും. പിഎസ്എൽവിയ്ക്ക് ഇത് 40 ദിവസം വരെയാണ്. ഇതുതന്നെയാണ് എ സ്എസ്എൽവിയുടെ പ്രധാന പ്രത്യേകതയും.