തിരുവനന്തപുരം: എം.വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. തദ്ദേശ, എക്സൈസ് വകുപ്പ് മന്ത്രിയാണ് എം.വി ഗോവിന്ദൻ. അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണൻ ചുമതല ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ സെക്രട്ടറിയെ തീരുമാനിച്ചത്. ഇതോടെ മന്ത്രിസഭയിലും മാറ്റം ഉണ്ടാകും.

വിദഗ്ധ ചികിത്സയ്ക്കായി കോടിയേരിയെ നാളെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കും.

ഇപി ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, എം എ ബേബി, എ വിജയരാഘവന്‍ എന്നിവര്‍ പങ്കെടുത്തു.

യോഗങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണന്റെ ഫ്ലാറ്റിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. എംവി ഗോവിന്ദന്‍ സെക്രട്ടറി സ്ഥാനം ഏല്‍ക്കുന്നതോടെ മന്ത്രിസ്ഥാനമൊഴിയേണ്ടി വരും. അങ്ങനെവന്നാല്‍ മന്ത്രിസഭയുടെ പ്രതിച്ഛായ നന്നാക്കുകയെന്ന ലക്ഷ്യമിട്ടുള്ള പുനഃസംഘടനയ്ക്കും വഴിയൊരുങ്ങും.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ദേശാഭിമാനി ദിനപ്പത്രത്തിന്റെ മുന്‍ ചീഫ് എഡിറ്ററുമായിരുന്ന എംവി ഗോവിന്ദന്‍ നിലവില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here