തൃശൂർ:തൃശൂരിലെസദാചാരക്കൊലപാതക കേസിലെ പ്രതികളെ രക്ഷപെടാൻ സഹായിച്ച രണ്ട് പേർ അറസ്റ്റിൽ. ചേർപ്പ് സ്വദേശികളായ ഫൈസലും സുഹൈലുമാണ് അറസ്റ്റിലായത്. അതേസമയം കേസിലെ മുഖ്യപ്രതികളെ ഇതുവരെ പിടികൂടാനായില്ല.
കഴിഞ്ഞ മാസം 18നാണ് സ്വകാര്യ ബസ് ഡ്രൈവർ സ ഹർ(32) സദാചാര ആക്രമണത്തിനിരയായത്. രാത്രി യിൽ വനിതാ സുഹൃത്തിന്റെ വീട്ടിയിലെത്തിയെന്നാ രോപിച്ച് ഒരു കൂട്ടം ആളുകൾ ചേർന്ന് മർദിക്കുകയാ യിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴി ഞ്ഞ ചൊവ്വാഴ്ചയാണ് ഇയാൾ മരണത്തിന് കീഴടങ്ങി
സിസിടിവി ദൃശ്യങ്ങളിൽനിന്ന് യുവാവിനെ മർദിച്ച എട്ട് പേരെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ പോലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. ഇതിനിടെ പ്രതികളിൽ ഒരാൾ വിദേശ ത്തേയ്ക്ക് കടന്നു.
ഇവരെ രക്ഷപെടാൻ സഹായിച്ചവരാണ് ഇപ്പോൾ പിടിയിലായത്.