തിരുവനന്തപുരം: കാട്ടാക്കടയിൽ വ്യാപാരിയെ തട്ടി ക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പോലീസുകാര ൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. വ്യാപാരിയെ പോ ലീസ് വേഷത്തിലെത്തി വിലങ്ങ് വച്ചാണ് ഇവർ തട്ടി ക്കൊണ്ടു പോകാൻ ശ്രമിച്ചത്.

പോലീസുകാരനായ നെടുമങ്ങാട് സ്വദേശി വിനീത്, സുഹൃത്ത് അരുൺ എന്നിവരെ പോലീസ് അറസ്റ്റ് ചെ യ്തു. സാമ്പത്തിക തട്ടിപ്പുകേസിൽ സസ്പെൻഷനി ലാണ് വിനീത് ഇപ്പോൾ.

ടൈൽസ് കട നടത്തി നഷ്ടത്തിലായ വിനീത് പണത്തി ന് വേണ്ടിയാണ് വ്യാപാരി മുജീബിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. മറ്റൊരു പോലീസുകാരന്റെ കാറാ ണ് തട്ടികൊണ്ട് പോകാൻ വാടകക്കെടുത്തത്. ഈ കാ റും കാട്ടാക്കട പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വാഹന പരിശോധനക്കെന്ന പേരിലാണ് കഴിഞ്ഞ ശ നിയാഴ്ച രാത്രി പോലീസ് വേഷത്തിലെത്തിയ പ്രതി കൾ ഇലക്ട്രോണിക് സ്ഥാപന ഉടമയായ മുജീബിന്റെ കാർ കൈ കാണിച്ചു നിർത്തിയത്.

കാർ നിർത്തിയ ശേഷം അക്രമികൾ മുജീബിന്റെ കാറി ൽ കയറി കൈയിൽ വിലങ്ങ് ഇട്ട് ബന്ധിക്കുകയായിരുന്നു.കൈവിലങ്ങു വച്ച് മറ്റൊരു വാഹനത്തിലേയ്ക്ക് കയ റ്റാൻ ശ്രമിക്കവേ വ്യാപാരിയായ മുജീബ് ഉറക്കെ നില വിളിച്ചതിനാൽ ഇവർ ശ്രമം ഉപേക്ഷിച്ച് കടന്നുകളയു കയായിരുന്നു. പിന്നീട് പോലീസ് സംഘം സ്ഥലത്തെ ത്തിയാണ് വിലങ്ങ് അഴിച്ച് മുജീബിനെ മോചിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here