അഭിനയ മോഹവുമായി സംവിധായകന്‍ ലോഹിതദാസിനു ആദ്യം ചെന്ന ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ഉണ്ണി മുകുന്ദന്‍. കൂടിക്കാഴ്ചയെ ഓര്‍മപ്പെടുത്തുന്ന മനോഹരമായ പെയ്ന്റിംഗും ഉണ്ണി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

ലോഹിതദാസ് സാറിനെ ആദ്യായിട്ട് കാണുന്ന നിമിഷം മറക്കാന്‍ പറ്റാത്തതാണ്….
ഞാനൊരു white Shirt Dw Blue ജീന്‍സൊക്കെ വാങ്ങിച്ചിരുന്നു
അന്നെനിക്ക് നല്ല നീളമുള്ള മുടിയുണ്ടായിരുന്നു ….
ലോഹിസാര്‍ തന്ന അഡ്രസ്സ് മനസ്സിലാകാത്തതിനാല്‍ വീണ്ടും വീണ്ടും സാറിനെ വിളിച്ചു കൊണ്ടേയിരുന്നു
ലോഹി സാറിന് സഹികെട്ടു … ‘ഏതേലും ഓട്ടോക്കാരനോട് ചോദിക്ക് അവര്‍ പറഞ്ഞുതരും…. ‘
ഞാനീ ഓട്ടോക്കാരന്റ അടുത്തെത്തിയപ്പോഴേക്കും പുള്ളി പറഞ്ഞു….
‘ലോഹിതദാസ് സാറിന്റെ വീട്ടിലേക്കായിരിക്കും അല്ലേ? ‘
അങ്ങനെ ഞാന്‍ സാറിന്റെ വീട്ടിലെത്തി
ആരെയും കണ്ടില്ല അവിടെ
പെട്ടെന്നൊരു ചേച്ചി പുറത്തേക്ക് വന്നു … എന്നോട് സംഭാരം വേണോ എന്ന് ചോദിച്ചു…
ഞാന്‍ അവിടെയിരുന്ന് സംഭാരം കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ …
ഒരാള്‍ കാവിമുണ്ടും ചുമലില്‍ തോര്‍ത്തും ഇട്ടിട്ട് നടന്നു പോകുന്നുണ്ട് …..
ഞാന്‍ മൈന്‍ഡ് ചെയ്തില്ല
പുള്ളി വന്ന് ചാരു കസരയില്‍ ഇരുന്ന് പറഞ്ഞു
‘ഞാനാ ലോഹിതദാസ് ‘
ഉണ്ണി എന്തിനാ സിനിമ തിരഞ്ഞെടുത്തത്?
അതെന്റെ സ്വപ്നമാണ് സര്‍….
ഉണ്ണി എപ്പോഴും ഈ വേഷത്തിലാണോ…?
എയ് അല്ല സാറിനെ ആദ്യായിട്ട് കാണാന്‍ വരുന്നത് കൊണ്ട് പുതിയ ഡ്രസ്സ് വാങ്ങിച്ചതാണ്…
എന്നെ കാണാന്‍ വേണ്ടി ആരും കാശൊന്നും ചിലവാക്കേണ്ട…
ഉണ്ണി എങ്ങനെയാണോ അങ്ങനെ വന്നാല്‍ മതി …..

View this post on Instagram

Thank you Shamil for your time and effort. A decade old meeting that was life changing.. A decade old precious memory brought back to life… I'll cherish this for the rest of my life…. Thanks a lot brother 🤗@artist_shamil #Repost @artist_shamil with @get_repost ・・・ ഉണ്ണി മുകുന്ദൻ: ലോഹിതദാസ് സാറിനെ ആദ്യായിട്ട് കാണുന്ന നിമിഷം മറക്കാൻ പറ്റാത്തതാണ്…. ഞാനൊരു white Shirt ഉം Blue ജീൻസൊക്കെ വാങ്ങിച്ചിരുന്നു അന്നെനിക്ക് നല്ല നീളമുള്ള മുടിയുണ്ടായിരുന്നു …. ലോഹിസാർ തന്ന അഡ്രസ്സ് മനസ്സിലാകാത്തതിനാൽ വീണ്ടും വീണ്ടും സാറിനെ വിളിച്ചു കൊണ്ടേയിരുന്നു ലോഹി സാറിന് സഹികെട്ടു … "ഏതേലും ഒാട്ടോക്കാരനോട് ചോദിക്ക് അവർ പറഞ്ഞുതരും…. " ഞാനീ ഓട്ടോക്കാരന്റെ അടുത്തെത്തിയപ്പോഴേക്കും പുള്ളി പറഞ്ഞു…. "ലോഹിതദാസ് സാറിന്റെ വീട്ടിലേക്കായിരിക്കും അല്ലേ? " അങ്ങനെ ഞാൻ സാറിന്റെ വീട്ടിലെത്തി ആരെയും കണ്ടില്ല അവിടെ പെട്ടെന്നൊരു ചേച്ചി പുറത്തേക്ക് വന്നു … എന്നോട് സംഭാരം വേണോ എന്ന് ചോദിച്ചു… ഞാൻ അവിടെയിരുന്ന് സംഭാരം കുടിച്ചു കൊണ്ടിരിക്കുമ്പോൾ … ഒരാൾ കാവിമുണ്ടും ചുമലിൽ തോർത്തും ഇട്ടിട്ട് നടന്നു പോകുന്നുണ്ട് ….. ഞാൻ മൈൻഡ് ചെയ്തില്ല പുള്ളി വന്ന് ചാരു കസരയിൽ ഇരുന്ന് പറഞ്ഞു "ഞാനാ ലോഹിതദാസ് " ഉണ്ണി എന്തിനാ സിനിമ തിരഞ്ഞെടുത്തത്? അതെന്റെ സ്വപ്നമാണ് സർ…. ഉണ്ണി എപ്പോഴും ഈ വേഷത്തിലാണോ…? എയ് അല്ല സാറിനെ ആദ്യായിട്ട് കാണാൻ വരുന്നത് കൊണ്ട് പുതിയ ഡ്രസ്സ് വാങ്ങിച്ചതാണ്… എന്നെ കാണാൻ വേണ്ടി ആരും കാശൊന്നും ചിലവാക്കേണ്ട… ഉണ്ണി എങ്ങനെയാണോ അങ്ങനെ വന്നാൽ മതി ….. @iamunnimukundan #Lohithadas

A post shared by Unni Mukundan (@iamunnimukundan) on

LEAVE A REPLY

Please enter your comment!
Please enter your name here