ന്യൂഡൽഹി: സ്വർണക്കടത്തു കേസിൽ കസ്റ്റംസുമായി സഹകരിക്കുമെന്നു യുഎഇ സ്ഥാനപതി. സംഭവത്തിൽ കാര്യാലയത്തിലെ ആർക്കും പങ്കില്ലെന്നാണു പ്രാഥമിക നിഗമനമെന്നും സമഗ്ര അന്വേഷണം നടത്തി പിന്നിലുള്ളവരെ പുറത്തു കൊണ്ടുവരണമെന്നും സ്ഥാനപതി ആവശ്യപ്പെട്ടു.
യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജിൽ 15 കോടി രൂപയിലധികം വിലവരുന്ന 35 കിലോ സ്വർണം കടത്തിയ കേസിൽ സ്വപ്ന സുരേഷാണു മുഖ്യ ആസൂത്രകയെന്നാണു കരുതുന്നത്. ഇവർ സംസ്ഥാന സർക്കാരിന്റെ ഐടി വകുപ്പിലെ ഉദ്യോഗസ്ഥയായിരുന്നു. യുഎഇ കോണ്‍സുലേറ്റിലെ മുൻ ഉദ്യോഗസ്ഥ കൂടിയായ സ്വപ്ന ഇപ്പോൾ ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം ആരംഭിച്ചു. സ്വപ്നയെ ഐടി വകുപ്പിൽനിന്നു പിരിച്ചുവി