പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥനെ വടിവാളുകൊണ്ടു വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. തിരുവല്ല പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ അന്വേഷിച്ച് തിരുവല്ല കണിയന്പാറയിൽ എത്തിയ സിവിൽ പോലീസ് ഓഫീസർ സന്തോഷിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളായ ശ്രിജിത്ത് (32), മോൻസി (29) എന്നിവരാണ് ഷാഡോ പോലീസുമായി ചേർന്നു നടത്തിയ തിരച്ചിലിൽ പിടിയിലായത്.

ജൂലൈ 31 ന് രാത്രി ഏഴിനായിരുന്നു സംഭവം. പ്രതികളെ അന്വേഷിച്ച് കണിയന്പാറയിലെത്തിയ പോലീസ് സംഘത്തിലുണ്ടായിരുന്ന സന്തോഷിനെ വാഹനത്തിൽ വന്ന പ്രതികളിലൊരാളായ ശ്രിജിത്ത് വടിവാൾകൊണ്ട് തലയ്ക്കു വെട്ടുകയായിരുന്നു. ഒഴിഞ്ഞുമാറിയ സന്തോഷിന്‍റെ മൂക്കിന് വലതുവശം ആഴത്തിൽ മുറിവേറ്റു. സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതികൾ അന്നുമുതൽ ഒളിവിലായിരുന്നു.

ജില്ലാപോലീസ് മേധാവിയുടെ നിർദേശാനുസരണം ഷാഡോ പോലീസ് നടത്തിയ നിരന്തരനിരീക്ഷണത്തിലും പരിശോധനയിലുമാണ് മാവേലിക്കര തട്ടാരന്പലത്തുള്ള ശ്രീജിത്തിന്‍റെ ഭാര്യയുടെ വീട്ടിൽനിന്നും പ്രതികളെ പിടികൂടിയത്.

തിരുവല്ല കുറ്റപ്പുഴയിൽ വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതികളാണിവർ. ഈ കേസിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായി തിരുവല്ല പോലീസ് ഇൻസ്പെക്ടർ നിയോഗിച്ച എസ്ഐ ആദർശിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിലെ അംഗമായ സന്തോഷിനാണ് അന്വേഷണത്തിനിടെ പ്രതിയുടെ ആക്രമണത്തിൽ മാരകമായി പരിക്കേറ്റത്. തിരുവല്ല പോലീസിന്‍റെ നേതൃത്വത്തിൽ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. തുടർന്ന് പ്രതികളെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here