ആലുവ മാർക്കറ്റിനടുത്ത് പണി പൂർത്തിയാവാത്ത കെട്ടിടത്തിൽ കണ്ടെത്തിയ തലയോട്ടി കൊങ്ങോർപ്പിളളി സ്വദേശി മണിലാലിന്റെതാണെന്ന നിഗമനത്തിൽ പോലീസ്. തലയോട്ടി കിടന്ന പരിസരത്തുനിന്നും ഫോട്ടോ പതിച്ച ഒരു അപേക്ഷ ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മണിലാലിന്റെ ഭാര്യയേയും മകനേയും കണ്ടെത്തിയിരുന്നു. 13 വർഷം മുമ്പ് വീട് വിട്ടിറങ്ങിയതാണ് മണിലാൽ. പിന്നീട് ഇവരുമായി ബന്ധപ്പെടാറില്ല. ഫോറൻസിക് ലാബിൽ ഡി എൻ എ പരിശോധന നടത്തിയ ശേഷം മാത്രമേ സ്ഥിരീകരിക്കാവുകയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി.
ഇന്നലെയാണ് ഫയർ സ്റ്റേഷന് സമീപം പണിതീരാത്ത കെട്ടിടത്തിൽ മനുഷ്യ അസ്ഥികൂടം ചിതറിയ നിലയിൽ കണ്ടെത്തിയത് നിർമാണ പ്രവർത്തനങ്ങൾക്ക് എത്തിയ തൊഴിലാളികളാണ് തലയോട്ടി ആദ്യം കണ്ടത്.
മാഞ്ഞൂരാൻ ജോസ് – കുഞ്ഞുമോൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സാണിത്. ഇതിന്റെ മുൻഭാഗങ്ങളിലെ മുറികളിൽ സവാളക്കടയുണ്ട്. രാത്രികാലങ്ങളിൽ സാമൂഹ്യദ്രോഹികളും മറ്റും ഇവിടെ തമ്പടിക്കാറുണ്ട്. പുരുഷന്റേതെന്ന് സംശയിക്കുന്ന ഇതിന് രണ്ടാഴ്ച പഴക്കമുണ്ടെന്ന് സംശയിക്കുന്നു.
ആലുവ
ഡി വൈ എസ് പി ജി.വേണു, സി- ഐ.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്