ന്യൂഡൽഹി:ഇടവേളകളില്ലാതെജനാതിപത്യപരമായി മുഖമന്ത്രിയിൽ നിന്ന് പ്രധാനമന്ത്രി യിലെത്തിയനരേന്ദ്ര മോദി അധികാരത്തിൽ എത്തിയിട്ട് 20 വർഷം.
2001 ഒക്ടോബർ ഏഴിനാണ് ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്നത്. പിന്നീട് 2002, 2007, 2012 വർഷങ്ങളിലും ഗുജറാത്ത് മുഖ്യമന്ത്രിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രിയായി തുടരുന്നതിനിടെയാണ് 2014ലെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ച് പ്രധാനമന്ത്രിയായത്. 2019ലെ തെരഞ്ഞെടുപ്പിലും വൻ വിജയം നേടി അദ്ദേഹം അധികാരം നിലനിർത്തി.
പ്രധാനമന്ത്രി പദത്തിന്റെ ആദ്യ അഞ്ച് വർഷങ്ങളിൽ മോദി സർക്കാരിന്റെ ലക്ഷ്യം ജനങ്ങളുടെ ആവശ്യം നിറവേറ്റുകയായിരുന്നെങ്കിൽ, 2019 മുതൽ 130 കോടി ഇന്ത്യാക്കാരുടെ അഭിലാഷങ്ങൾ നിറവേറ്റാനുള്ള ലക്ഷ്യമാണെന്നു നരേന്ദ്ര മോദിയുടെ ഔദ്യോഗിക വെബ്സൈറ്റിലിട്ട കുറിപ്പിൽ പറയുന്നു.
ജമ്മു കാഷ്മീർ പൂർണമായും ഇന്ത്യയുടെ ഭാഗമായി മാറുകയും ഭരണഘടനയുടെ 370-ാം അനുച്ഛേദം ചരിത്രമായി മാറുകയും ചെയ്തു. ശ്രീരാമന്റെ ജന്മസ്ഥലത്ത് രാമക്ഷേത്രത്തിന്റെ നിർമാണം ആരംഭിച്ചു കഴിഞ്ഞു.
ദൂരവ്യാപകവും ചരിത്രപരവുമായ കാർഷിക പരിഷ്കാരങ്ങൾ യാഥാർഥ്യമായതോടെ നമ്മുടെ കർഷകർ അവരുടെ മേൽ കൃത്രിമമായി അടിച്ചേൽപ്പിച്ചിരുന്ന ചങ്ങലകളിൽ നിന്നു മോചിതരായി. തൊഴിൽ, കൽക്കരി മേഖലയിലെ പരിഷ്കാരങ്ങൾ, ബഹിരാകാശ മേഖലയിൽ സ്വകാര്യ സംരംഭങ്ങളെ അനുവദിക്കൽ, എഫ്ഡിഐ, നികുതി പരിഷ്കാരങ്ങൾ എന്നിവ സുസ്ഥിര സാന്പത്തിക വളർച്ചയ്ക്ക് അടിത്തറയിട്ടെന്നും മോദിയുടെ വെബ്സൈറ്റിലെ കുറിപ്പിൽ പറയുന്നു