കളമശേരി:മത്സരിക്കാനുറച്ച് വി.കെ.ഇബ്രാഹിം കുഞ്ഞ്.പാലാരിവട്ടം പാലം അഴിമതിക്കേസ്സിൻ്റെ പേരിൽ തനിക്ക് സിറ്റ് നിഷേധിക്കുന്ന സാഹചര്യത്തെ തടയിടാനായി ഒരു മുഴം മുമ്പേ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു വി.കെ.ഇബ്രാഹിം കുഞ്ഞ്.ഇക്കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലായി മണ്ഡലത്തിലെ മുഴുവൻ വീടുകളിലും പാലാരിവട്ടം പാലത്തിൽ തൻ്റെ നിരപരാധിത്വം തെളിയിക്കുന്നതും ഭരണകക്ഷിയെ കുറ്റപെടുത്തുന്നതുമായ കൈപുസ്തകം വീടുകളിൽ എത്തിച്ചു.ഇതിനായി ഓരോ ബൂത്തിലും 3000 രൂപ വീതം ബൂത്ത് പ്രസിഡൻ്റുമാർക്ക് നൽകുകയും ചെയ്തു.കൂടാതെ മലയാളത്തിലെ മുഖ്യധാര പത്രങ്ങളിൽ മണ്ഡലത്തിലെ വികസനങ്ങൾ എടുത്തുകാട്ടുന്ന 4 പേജ് വരുന്ന വികസന സപ്ലിമെൻ്റ് 15 ലക്ഷത്തോളം രൂപ ചിലവിട്ട് അദ്ദേഹം പുറത്തിറക്കുകയും ചെയ്തു.ഇതാടെ ഇബ്രാഹിം കുഞ്ഞ് തന്നെയാണ് യു.ഡി.എഫ്.സ്ഥാനാർത്ഥി എന്ന പ്രതീതി ജനങ്ങളിൽ ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.ഇത് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രം കൂടിയാണ്. സീറ്റ് തനിക്കല്ലങ്കിൽ മകന് കിട്ടുവാനുള്ള ഒരു അടവ് നയമാണ് ഇതിന് പിന്നിലെന്ന് ഇബ്രാഹിം കുഞ്ഞ് വിരുദ്ധർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here