കോഴിക്കോട്: ആലുവ ജനസേവ ശിശുഭവനിൽ പഠിച്ചുവളർന്ന ആരതിമോൾ വിവാഹിതയായി, കോഴിക്കോട് കൂടരഞ്ഞി സെന്റ്സെബാസ്റ്റ്യൻസ് ദേവാലയത്തിൽവച്ച് കൂടരഞ്ഞി കുറുമ്പൽ ജിതിൻ ജോസാണ് ആരതിക്ക് മിന്ന് ചാർത്തിയത്.
തിങ്കളാഴ്ച കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടന്ന ചടങ്ങുകൾക്ക് വികാരി ഫാ. റോയി തേക്കുംകാട്ടിൽ കാർമ്മികത്വം വഹിച്ചു. ജനസ
സേവയെ പ്രതിനിധീകരിച്ച് മാനേജർ കെ. സി. ജയിംസിന്റെയും ഭാര്യ സീനയുടെയുമൊപ്പമാണ് വധു വിവാഹത്തിനായെത്തിയത്. ഡന്റൽ ടെക്നീഷ്യനായജിതിൻ ആരതിയോടൊപ്പം മറ്റുനടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് മാതാപിതാക്കൾ ജോലിചെയ്യുന്ന ഇറ്റലിയിലേക്ക് പുറപ്പെടും.
പഠനത്തിൽ മിടുക്കിയായിരുന്ന ആരതിയെ ജനസേവഅടിസ്ഥാനവിദ്യാഭ്യാസത്തിലൊതുക്കാതെഎറണാകുളംലിസിആശുപത്രിയിൽ നിന്ന് നേഴ്സിഗ് പഠനം പൂർത്തിയാക്കുന്ന
തിനും തുടർന്ന് കൊൽക്കത്ത അപ്പോളോ ആശുപത്രിയിൽ ജോലിയിൽ പ്രവേ
ശിക്കുന്നതിനും സഹായിച്ചു.
1998 മുതൽ സന്മനസുള്ളവരുടെ കൂട്ടായ്മയിൽ
പ്രവർത്തിച്ചുവരുന്ന ജനസേവയിൽനിന്ന് വിവാഹജീവിതത്തിലേക്ക് പ്രവേശി
ക്കുന്ന 14-മത്തെ പെൺകുട്ടിയാണ് ആരതി.