തിരുവനന്തപുരം: അച്ചടക്കം പാലിക്കണമെന്ന സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജയുടെ വിമർശനത്തിന് മറുപടിയുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാര്‍ട്ടി ഭരണഘടന താ‍ന്‍‌ വായിച്ചിട്ടുണ്ടെന്നും അതുപ്രകാരമുള്ള അച്ചടക്കം പാലിക്കുന്നുണ്ടെന്നും കാനത്തിന്‍റെ മറുപടി.

രാഷ്ട്രീയ വിഷയങ്ങളില്‍ ദേശീയ നേതാക്കള്‍ അഭിപ്രായം പറയുമ്പോള്‍ കൂടിയാലോചന നടത്താറുണ്ടെന്നും കാനം പറഞ്ഞു. ദേശീയ നേതാക്കള്‍ പൊതുവിഷയങ്ങളില്‍ അഭിപ്രായം പറയരുതെന്ന നിലപാട് തനിക്കില്ലെന്നും കാനം ഡി.രാജക്ക് മറുപടിയായി പറഞ്ഞു.

പോലീസിനെതിരായ ആനി രാജയുടെ പരാമർശത്തിൽ സിപിഐ സംസ്ഥാന നേതൃത്വം തള്ളിയിരുന്നു. എന്നാല്‍ ആനി രാജയെ പിന്തുണക്കുന്ന നിലപാടാണ് ഡി.രാജ സ്വീകരിച്ചത്. ഇതിനെ തുടര്‍ന്ന് ഡി.രാജക്കെതിരെ കാനം പരസ്യവിമര്‍ശനമുന്നയിച്ചിരുന്നു.

സിപിഐ ദേശീയ എക്‌സിക്യൂട്ടീവിന് ശേഷം മാധ്യമങ്ങളെ കണ്ട ഡി.രാജ കാനത്തെ വിമര്‍ശിച്ചിരുന്നു. ജനറൽ സെക്രട്ടറിയെ പരസ്യമായി വിമർശിക്കുന്നത് ശരിയല്ല. പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യമുണ്ട്. അച്ചടക്കം പാലിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും രാജ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here