കൊച്ചി: മുൻ മിസ് കേരള അടക്കം മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നമ്പര്‍ 18 ഹോട്ടലുടമ ഉൾപ്പെടെയുള്ളവർക്ക് ജാമ്യം. ഹോട്ടല്‍ ഉടമ റോയ് ജോസഫ് വയലാട്ട് ജീവനക്കാരായ മറ്റ് അഞ്ച് പേര്‍ക്കുമാണ് ജാമ്യം ലഭിച്ചത്.
എറണാകുളം ജില്ലാ വിട്ടുപോകരുതെന്നും പാസ്പോര്‍ട്ട് കോടതിയില്‍ നല്‍കണമെന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കൂടാതെ, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാകുകയും വേണം.
മോഡലുകൾ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ സംശയാസ്പദമായ ചിലതുണ്ടെന്നായിരുന്നു പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് പോലീസ് കോടതിയില്‍ അറിയിച്ചത്. എന്നാൽ കേസ് പോലീസ് തിരക്കഥയെന്നാണ് പ്രതിഭാഗം ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയത്.