തൃശൂർ: പോക്സോ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ശ്രീജിത്തിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.

തനിക്ക് മാനസിക രോഗമുണ്ടെന്നും മരുന്ന് കഴിക്കുന്ന ആളാണെന്നും ശ്രീജിത്ത് കോടതിയെ ബോധ്യപ്പെടുത്തിയെങ്കിലും കോടതി വാദങ്ങളെല്ലാം തള്ളി.

കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിലാണ് ശ്രീജിത്തിനെ പോലീസ് അറസ്റ്റ് ചെ‌യ്തത്. സംഭവത്തിൽ തൃശൂർ വെസ്റ്റ് പോലീസാണ് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയത്.

രണ്ട് ദിവസം മുൻപാണ് കേസ് രജിസ്റ്റർ ചെയ്തത്. തൃശൂരിലെ ഒരു പാർക്കിനു സമീപം വച്ചാണ് പരാതിക്കിടയായ സംഭവമുണ്ടായത്. കുട്ടികള്‍ നൽകിയ പരാതിയിലാണ് അറസ്റ്റ്. ആളെ പരിചയമുണ്ടെന്ന് കുട്ടികൾ പോലീസിനോട് പറഞ്ഞിരുന്നു. ഇയാളുടെ വാഹനത്തിന്‍റെ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നടൻ പിടിയിലായത്.

തന്‍റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് രവി പോലീസിനോട് പറഞ്ഞിരിക്കുന്നത്. സമാനമായ കേസിൽ മുൻപ് പാലക്കാട്ട് നിന്നും ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here