തിരുവനന്തപുരം: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച് പരീക്ഷയെഴുതിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ.സ്‌കൂൾ ജീവനക്കാരായ മറിയാമ്മ എസ്, മറിയാമ്മ കെ, ഏജൻസി ജീവനക്കാരായ ജോത്സ്‌ന, ബീന, ഗീതു എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
സംഭവത്തിൽ വിദ്യാർത്ഥിനിയുടെ പരാതി അന്വേഷിക്കാൻ നാഷ്ണൽ ടെസ്റ്റിങ് ഏജൻസി സമിതി രൂപവത്കരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വസ്തുതാന്വേഷണ സമിതിക്കാണ് വിദ്യാഭ്യാസമന്ത്രാലയംരൂപംനൽകിയിരിക്കുന്നത്.
കൊല്ലത്തെത്തുന്ന സംഘം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും. കേന്ദ്രമന്ത്രി വി മുരളിധരൻ, എൻകെ പ്രേമചന്ദ്രൻ എംപി എന്നിവർ വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാനെ കണ്ടിരുന്നു