അമിത്ഷായുടെ സന്ദര്‍ശനം; ജില്ല കനത്ത സുരക്ഷയില്‍

0
15

കണ്ണൂര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ സന്ദര്‍ശത്തിനോടനുബന്ധിച്ച് കണ്ണൂര്‍ ജില്ല വന്‍ സുരക്ഷാ വലയത്തില്‍. ഇസെഡ് പ്ലസ് കാറ്റഗറീസ് സുരക്ഷയുള്ള വിഐപി എന്ന നിലയ്ക്ക് ഉയര്‍ന്ന സെക്യൂരിറ്റി ആണ് അമിത്ഷായ്ക്ക് ഒരുക്കിയിട്ടുള്ളത്.

വിമാനമിറങ്ങുന്ന മട്ടന്നൂര്‍ മുതല്‍ കണ്ണൂര്‍ താളിക്കാവ് വരെ കനത്ത സുരക്ഷയിലാണ്. ഇതിനു പുറമെ അദ്ദേഹം സന്ദര്‍ശിക്കുന്ന പിണറായിയിലേക്ക് അതീവ സുരക്ഷ ദീര്‍ഘിപ്പിച്ചിരിക്കുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ പ്രത്യേക സംഘം ക്രമീകരണങ്ങള്‍ വിലയിരുത്തി. സംസ്ഥാന പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ എല്ലാം സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

അത്യാനുധിക വാഹനങ്ങളും നിരീക്ഷണ സംവിധാനങ്ങലും രംഗത്തുണ്ട്. പ്രത്യേകം പരീക്ഷണം പരിശീലനം ലഭിച്ച കമാന്റോകള്‍ വേറെയും. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഇന്നലെയെത്തിയിരുന്നു. മട്ടന്നൂര്‍ വിമാനം തൊട്ട് താളിക്കാവ് വരെയുള്ള പ്രദേശങ്ങള്‍ കനത്ത പെലീസ് സുരക്ഷയിലാണ്. ഡിജിപി ലോക്‌നാഥ് ബഹ്‌റ ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വിലയിരത്തലുണ്ടായി. വാഹന പരിശോധനകള്‍ ജില്ലയില്‍ വ്യാപകമായും കര്‍ശനമാക്കി.

കണ്ണൂര്‍ നഗരത്തില്‍ പൊലീസിന്റെ ഗതാഗത നിയന്ത്രണം. താണ-കാല്‍ടെക്‌സ് റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പകരം താണയില്‍ നിന്നും ധനലക്ഷ്മി ആശുപത്രി വഴി കക്കാട് റോഡില്‍ കയറി കാല്‍ടെക്‌സ് ഭാഗത്തേക്ക് വാഹനങ്ങള്‍ എത്തണം. അഴീക്കോട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പടന്നപ്പാലം-എസ്എന്‍ പാര്‍ക്ക് റോഡ് വഴി തന്നെ നഗരത്തില്‍ എത്തിച്ചേരണം. പടന്നപ്പാലം-താളിക്കാവ് റോഡില്‍ക്കൂടി വാഗന ഗതാഗതം അനുവദിക്കുന്നതല്ല. പരിപാടിക്ക് വഹരുന്ന വാഹനങ്ങള്‍ പഴയ ബസ്സ്റ്റാന്‍ഡിലും താണയിലും എസ്എന്‍ പാര്‍ക്ക് പരിസരത്തും കാല്‍ടാക്‌സ് സന്നിധാന്‍ ബാര്‍ പരിസരത്തും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ട്രാഫിക് എസ്‌ഐ രാജേഷ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here