ന്യൂഡൽഹി∙ ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനത്ത് സന്തോഷിന്റെ ഭാര്യ സൗമ്യയുടെ മ‍ൃതദേഹം കൊച്ചിയിലെത്തിച്ചു. എയർ ഇന്ത്യ വിമാനത്തിലാണ് എത്തിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ സൗമ്യയുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി.  എയർ ഇന്ത്യ വിമാനത്തിൽ വൈകിട്ടെത്തിയ മൃതദേഹം ഡീൻ കുര്യാക്കോസ് എം.പി. എം എൽ എ പി ടി.തോമസ്, ബി ജെ പി ജില്ലാ പ്രസിഡൻ്റ് എസ് .ജയകൃഷ്ണൻ. സൗമ്യയുടെ ഭർതൃസഹോദരന്മാരായ അജേഷ്, അഭിലാഷ്, വിപിൻ തുടങ്ങിയവർ ചേർന്ന് ഏറ്റുവാങ്ങി.

രാവിലെ ഡൽഹിയിലെത്തിയ ഭൗതികദേഹം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ നേത്യത്വത്തിൽ ഏറ്റു വാങ്ങിയിരുന്നു..എന്നാൽ നെടുമ്പാശേരിയിൽ എൽ ഡി എഫ് സർക്കാരിന്റെ പ്രതിനിധികളോ , ജില്ലാ കലക്ടറോ പോലും എത്തിയിരുന്നില്ല . തീവ്രവാദ പ്രീണനം തുടരുന്നതിന്റെ ഭാഗമായാണ് സൗമ്യയുടെ മൃതദേഹത്തോടു പോലും ഈ നയം സ്വീകരിച്ചതെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട് .

സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങുന്നിടത്ത് സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താത്തത് ഗുരുതര വീഴ്ചയാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്കൻ കുറ്റപ്പെടുത്തി. സർക്കാർ നടപടി കുറ്റകരമായ അനാസ്ഥയും നികൃഷ്ട നടപടിയുമാണെന്ന് എ.എന്‍.രാധാകൃഷ്ണൻ പറഞ്ഞു. സൗമ്യയുടെ ഭൗതികദേഹം നാളെ ഉച്ചയ്ക്ക് 2 ന് ജന്മനാടായ കീരിത്തോട് നിത്യസഹായ മാതാ പള്ളിയിൽ സംസ്കരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here