മുംബൈ : കേന്ദ്ര മന്ത്രി നാരയൺ റാണെയെ മഹാരാഷ്‌ട്ര പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ മർദ്ദിക്കുമായിരുന്നു എന്ന പരാമർശത്തിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്. മഹാരാഷ്‌ട്ര രത്‌നഗിരി പോലീസിന്റെ കസ്റ്റഡിയിലുള്ള ഇദ്ദേഹത്തെ ഉടൻ കോടതിയിൽ ഹാജരാക്കും.
നാരായൺ റാണെക്കെതിരെ ചുമത്തിയ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ അടിയന്തിരമായി വാദം കേൾക്കണമെന്ന ആവശ്യം ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് റാണെയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
രത്‌നഗിരിയിലെ സംഗമേശ്വറിലുള്ള നാരായൺ റാണെയുടെ ക്യാമ്പിലെത്തിയാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. എന്നാൽ വാറന്റ് പുറപ്പെടുവിക്കാതെയാണ് കേന്ദ്ര മന്ത്രിയെ അറസ്റ്റ് ചെയ്തത് എന്ന് അദ്ദേഹത്തിന്റെ സഹായി പ്രമോദ് ജത്താർ പറഞ്ഞു. മേൽ ഉദ്യോഗസ്ഥരിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്നാണ് നടപടിയെന്ന് പോലീസ് അറിയിച്ചതായും അദ്ദേഹം വ്യക്താക്കി