കടുങ്ങല്ലൂർ: കളമശേരിനിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനായി നഗരസഭ, പഞ്ചായത്ത് അടിസ്ഥാനത്തിൽ മന്ത്രി വിളിച്ചു ചേർക്കുന്ന യോഗങ്ങൾക്കിടെ സമാന്തര യോഗങ്ങളും സംഘടിപ്പിച്ച് സിപിഎം.ശനിയാഴ്ച കടുങ്ങല്ലൂർ പഞ്ചായത്തിലെ വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച സ്ഥലം എം എൽ എ കൂടിയായ മന്ത്രി പി.രാജീവ് സി.പി.എമ്മിൻ്റെ സമാന്തര യോഗത്തിലും പങ്കെടുത്ത് ഉൽഘാടനം നടത്തി.

മണ്ഡലത്തിന്റെ സമഗ്ര വികസന സാധ്യതകൾ ചർച്ച ചെയ്യാനെന്ന പേരിൽ തന്നെ സമാന്തര യോഗങ്ങളും സി.പി.എം നടത്തുന്നത് എന്നത് വിരോധാഭാസമാണ്.സി പി.എം വിരുദ്ധർ ഭരിക്കുന്ന ഗ്രാമ പഞ്ചായത്ത് ,നഗരസഭകളി ഉണ് സമാന്തര യോഗങ്ങൾ നടക്കുന്നത് എന്നതും വിചിത്രമാണ്.

കഴിഞ്ഞ ദിവസം കളമശേരി നഗരസഭയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി മന്ത്രി തന്നെ വിളിച്ചു ചേർത്ത യോഗത്തിൽ നിന്ന് ഇടയ്ക്കിറങ്ങിപ്പോയ മന്ത്രി സി പി എമ്മിൻെറ സമാന്തര യോഗം ഉദ്ഘാടനം ചെയ്തത് ചർച്ചയായിരുന്നു..

ജയിച്ചു കഴിഞ്ഞാൽ നമ്മളെല്ലാം ഒന്നാണെന്ന മന്ത്രിയുടെ പ്രഖ്യാപിത നയം സി പി എം അട്ടിമറിക്കുകയാണെന്നും ഒരേ സമയം ചേരുന്ന യോഗങ്ങളിൽ മന്ത്രി പങ്കെടുത്തത് തെറ്റായ സന്ദേശം നൽകുമെന്ന് കൗൺസിലർമാർ മുന്നറിയിപ്പ് നൽകി. പബ്ലിക് സ്ക്വയർ എന്ന സങ്കൽപ്പം മന്ത്രിയും സ്വന്തം പാർട്ടിയും ചേർന്ന്  അട്ടിമറിക്കുന്നതിൽ വോട്ടർമാരും ഖിന്നരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here