വിമർശനം ഉന്നയിച്ചതായി സൂചന. മുരളീധരൻ കേരള രാഷ്ട്രീയത്തിൽ അമിതമായി ഇടപെടുന്നു. ഇത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നും കൃഷ്ണദാസ് പക്ഷം ആരോപിച്ചു.
സംസ്ഥാന നേതൃത്വത്തിനെതിരെയും കൃഷ്ണദാസ് പക്ഷം വിമർശനമുന്നയിച്ചു. സംസ്ഥാന അധ്യക്ഷൻ രണ്ടിടത്ത് മത്സരിച്ചതും ഏകപക്ഷീയമായ തീരുമാനങ്ങളുമാണ് തോൽവിക്ക് കാരണമെന്നായിരുന്നു വിമർശനം. മഞ്ചേശ്വരത്ത് മാത്രം മത്സരിച്ചിരുന്നെങ്കിലും നേട്ടമുണ്ടാകുമായിരുന്നു എന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
സംഘടനാ സെക്രട്ടറിമാരും മേഖലാ സെക്രട്ടറിമാരും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പൂർണ പരാജയമാണ്. അടിമുടി മാറ്റം വേണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ബാലശങ്കറിന്റെയും ശോഭാ സുരേന്ദ്രന്റെയും ഒ. രാജഗോപാലിന്റെയും പ്രസ്താവനകൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ഇത് അഞ്ചംഗ സമിതിയുടെ റിപ്പോർട്ടിലും സൂചിപ്പിച്ചിരുന്നു.
നെടുമ്പാശേരി ഗോൾഫ് വ്യുവിൽ നടന്ന യോഗത്തിൽ സി.കെ. പത്മനാഭൻ ഒഴികെയുള്ളവരെല്ലാം പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര മന്ത്രി വി. മുരളീധരൻ, ഒ. രാജഗോപാൽ, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, എ.എൻ. രാധാകൃഷ്ണൻ, എം.ടി. രമേശ്, ജോർജ് കുര്യൻ, സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേശൻ എന്നിവർ സംസാരിച്ചു.