പത്തനംതിട്ട : എൻ പരമേശ്വരൻ നമ്പൂതിരിയെ ശബരിമലയിലെ പുതിയ മേൽശാന്തിയായി തെരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയാണ് പുതിയ മേൽശാന്തിയെ തെരഞ്ഞെടുത്തത്. പ്രത്യേക പൂജകൾക്ക് ശേഷം എട്ട് മണിയോടെയായിരുന്നു നറുക്കെടുപ്പ്. കുറവാക്കാട് ഇല്ലത്ത്യായി തെരഞ്ഞെടുത്തു.
പരമേശ്വരൻ നമ്പൂതിരിയുൾപ്പെടെ ഒൻപത് പേരായിരുന്നു മേൽശാന്തിമാരുടെ അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ ഒൻപതാമതായിരുന്നു പരമേശ്വരൻ നമ്പൂതിരിയെ നിർദ്ദേശിച്ചിരുന്നത്. മേൽശാന്തിമാരുടെ പേരുകൾ വെള്ളിക്കുടത്തിലിട്ട് ശ്രീകോവിലിനുള്ളിൽ പൂജ നടത്തിയ ശേഷമായിരുന്നു നറുക്കെടുപ്പ്. നറുക്കെടുപ്പിന് അവകാശികളായ പന്തളം കൊട്ടാരത്തിലെ കുട്ടികള്‍ സന്നിധാനത്തെത്തി നറുക്കെടുക്കുന്നതാണ് രീതി. പന്തളം കൊട്ടാരത്തിലെ ഗോവിന്ദ് വര്‍മയാണ് ഇത്തവണ  നറുക്കെടുത്തത്.  വൃശ്ചികം ഒന്നിന് മണ്ഡല മഹോത്സവത്തിന് നട തുറക്കുമ്പോള്‍ പുതിയ മേല്‍ശാന്തിമാര്‍ ചുമതലയേല്‍ക്കും. 21-ന് രാത്രി 10-ന് നട അടയ്ക്കും..

LEAVE A REPLY

Please enter your comment!
Please enter your name here