കൊച്ചി: നടന്‍ ദിലീപുമായി ബന്ധപ്പെട്ട ഗൂഡാലോചന കേസില്‍ സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിന്‍റെ അക്കൗണ്ടുകള്‍ പരിശോധിക്കുന്നു. ദിലീപില്‍ നിന്നും ഇയാള്‍ എത്ര രൂപ വാങ്ങിയെന്ന് കണ്ടെത്താനാണ് പരിശോധന.

കൊച്ചിയിലെ മൂന്ന് ആഡംബര ഹോട്ടലുകളില്‍ ഇയാള്‍ താമസിച്ചതിന്‍റെ ബില്ല് ക്രൈംബ്രാഞ്ചിന് ലഭിച്ചു. 12,500 രൂപ ദിവസ വാടകയുള്ള മുറിയിലാണ് സായ് ശങ്കര്‍ കഴിഞ്ഞത്. ഉച്ചയൂണിന് മാത്രം ചിലവഴിച്ചത് 1700 രൂപയാണ്.

അതേസമയം, സായ് ശങ്കര്‍ വ്യവസായിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇയാൾ തോക്ക് ചൂണ്ടുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തവന്നു. കോഴിക്കോട് സ്വദേശി മിന്‍ഹാജ് ആണ് പരാതിക്കാരന്‍. കടം കൊടുത്ത 45 ലക്ഷം രൂപ തിരികെ ചോദിച്ചതിനാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതെന്ന് മിന്‍ഹാജ് പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here