പാലക്കാട്: വട്ടിപ്പലിശക്കാരുടെ ഭീഷണിയെത്തുടര്‍ന്ന് പാലക്കാട്ട് വീണ്ടും കര്‍ഷക ആത്മഹത്യ. എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്ത് വീട്ടില്‍ കണ്ണന്‍കുട്ടിയാണ് ജീവനൊടുക്കിയത്. 56കാരനായ കണ്ണന്‍കുട്ടി വീടിന്റെ ഉമ്മറത്ത് തൂങ്ങിമരിക്കുകയായിരുന്നു. രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
കണ്ണന്‍കുട്ടിക്ക് അഞ്ചുലക്ഷം രൂപയിലേറെ കടമുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സ്വകാര്യ ധനകാര്യസ്ഥാനങ്ങളില്‍ നിന്നും പലിശക്കാരില്‍ നിന്നുമാണ് കടമെടുത്തിരുന്നത്. പറഞ്ഞ സമയത്ത് പണം കൊടുക്കാന്‍ കഴിയാത്തതിനാല്‍ പണം നല്കിയവര് വീട്ടിലെത്തി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കിടപ്പാടംവരെ നഷ്ടപ്പെട്ടു എന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
ആറുദിവസം മുൻപാണ് നെന്മാറയിലെ കര്‍ഷകനായ വേലുക്കുട്ടി കടക്കെണിയെത്തുടര്‍ന്ന് ജീവനൊടുക്കിയത്. വന്‍ തുകയായിരുന്നു ഇദ്ദേഹത്തിനും ബാദ്ധ്യത.