തൃശ്ശൂർ: ദുബായിൽ നിന്ന് വന്ന് ക്വാറൻന്റെനിൽ കഴിഞ്ഞിരുന്ന വ്യക്തിയ്ക്ക് ഇന്ന് തൃശൂരിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇയാൾ ക്വാറൻന്റെനിൽ ആയിരുന്നു എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കെ ജെ റീന പറഞ്ഞു. നിലവിൽ തൃശ്ശൂരിൽ നാല് വ്യക്തികളാണ് വൈറസിന് ചികിത്സയിലുള്ളത്. ഇന്നലെ പാരീസിൽ നിന്ന് തൃശ്ശൂരിൽ എത്തിയ ട്രക്ക് ഡ്രൈവർക്കും വലിയാലുക്കൽ സ്വദേശിയായ ഫ്രാൻസിൽ നിന്നെത്തിയ എൻജിനീയറും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. എൻജിനീയറുടെ ഭാര്യയ്ക്കും ഇരുപത്തിമൂന്നാം തീയതി കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ദമ്പതികൾ ഒരുമിച്ചായിരുന്നു വീട്ടിൽ ക്വാറൻന്റെയ്നിൽ കഴിഞ്ഞിരുന്നത്.
ജനുവരിയിൽ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിനിക്കും പിന്നീട് മാർച്ചിൽ ഖത്തറിൽ നിന്ന് റോമിലെ റാന്നി സ്വദേശികളുടെ ഒപ്പം കണക്ഷൻ ഫ്ലൈയ്റ്റിൽ കൊച്ചിയിലേക്ക് സഞ്ചരിച്ച 21 കാരനും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവർ രണ്ടുപേരും വൈറസ് ബാധ മാറി ആശുപത്രി വിട്ടു.