കൊച്ചി: കേന്ദ്ര സർക്കാരിന്‍റെ ജനക്ഷേമ പദ്ധതികൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കണമെന്നും ബിജെപി കോർ കമ്മിറ്റി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടുതൽ ജനപിന്തുണ ആർജിക്കാനാവശ്യമായ നടപടികൾ സംസ്ഥാന ബിജെപി നേതൃത്വം സ്വീകരിക്കണം. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പാർട്ടിയിലേക്ക് ആകർഷിക്കാൻ സാധിക്കണമെന്നും മോദി പറഞ്ഞു.

കേരളത്തിലെ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്താനാണ് കമ്മിറ്റി ചേർന്നത്. അമ്പലമുകളിലെ പൊതുപരിപാടിയുടെ വേദിയോടു ചേർന്നു പ്രത്യേകം സജ്ജമാക്കിയ സമ്മേളന ഹാളിലായിരുന്നു യോഗം. കേരളത്തിലെ സംഘടനാച്ചുമതലയുള്ള സി.പി.രാധാകൃഷ്ണൻ കേരളത്തിലെ തെരഞ്ഞെടുപ്പുകാര്യ ചുമതലക്കാരൻ കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി, സഹ ചുമതലക്കാരനും കർണാടക ഉപമുഖ്യമന്ത്രിയുമായ സി.എൻ. അശ്വഥ്നാരായൺ, സംഘടനാ സഹ പ്രഭാരിയും കർണാടക എംഎൽഎയുമായ വി.സുനിൽകുമാർ എന്നിവരും യോഗത്തിനെത്തി.

സംസ്ഥാന പ്രസിഡന്‍റ്, ജനറൽ സെക്രട്ടറിമാർ, കേന്ദ്രമന്ത്രി വി.മുരളീധരനും ഒ.രാജഗോപാൽ എംഎൽഎയും കുമ്മനം രാജശേഖരനുമടക്കമുള്ള മുൻ സംസ്ഥാന അധ്യക്ഷന്മാർ തുടങ്ങിയവരും കോർ കമ്മിറ്റി അംഗങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here