ന്യൂഡൽഹി: 15 വർഷം പഴക്കമുള്ള വാഹനങ്ങൾ ഫിറ്റ്നസ് പരിശോധനയിൽ പരാജയപ്പെട്ടാലും അറ്റകുറ്റപ്പണി ചെയ്ത് വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാമെന്ന്
കേന്ദ്ര തീരുമാനം. കേന്ദ്ര ഗതാഗത മന്ത്രാലയം ജോയിന്റ് സെക്രട്ടറി അമിത് വരദനുമായി
AICOGOA ഡൽഹി സെക്രട്ടറി കൗസർ, ലോറി ഓണേഴ്‌സ് ഫെഡറേഷൻ കേരള സംസ്ഥാന ജനറൽ സെക്രട്ടറി ഷാജു അൽമന എന്നിവരുമായി നടത്തിയ ചർച്ചയിലാണ് ഇതറിയിച്ചത്.

കേന്ദ്ര സർക്കാർ നടപ്പിലാക്കാനുദ്ദേശിക്കുന്ന “സ്ക്രാപ്പേജ് പോളിസിയിൽ പൊളിക്കേണ്ട ചരക്ക് വാഹനങ്ങളുടെ പഴക്കം 15 വർഷമാണ്. ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് മെഷീൻ ഉപയോഗിച്ച് വാഹനങ്ങളുടെ കാര്യക്ഷമത പരിശോധിച്ച ശേഷമേ വീണ്ടും റോഡിൽ ഇറക്കാൻ അനുവദിക്കൂ.

പരിശോധനയിൽ പരാജയപ്പെടുന്ന വാഹനങ്ങൾക്ക് വീണ്ടും ഒരു അവസരമാണ് ലഭിക്കുക. വാഹനം റിപ്പയർ ചെയ്ത് വീണ്ടും പരിശോധനക്ക് ഹാജരാകാനുള്ള അവസരം നൽകാമെന്നും പരിശോധനയിൽ ഒട്ടും റിപ്പയർ ചെയ്ത് ശരിയാക്കാൻ പറ്റാത്ത വിധത്തിൽ പൂർണ്ണമായും പരാജയപ്പെടുന്ന വാഹനങ്ങൾ മാത്രമേ സ്ക്രാപ്പ് ചെയ്യൂ എന്നും കേന്ദ്ര മന്ത്രി അറിയിച്ചതായി ഭാരവാഹികൾ പറഞ്ഞു.
വാഹനങ്ങളുടെ പ്രായ പരിധി ഇക്കാര്യത്തിൽ ഒരു ഘടകം ആക്കില്ലെന്നും തീരുമാനം ആയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here