തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് പകുതിയോടെ കൊറോണ രോഗവ്യാപനം അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ ടിപിആര്‍ നിലവില്‍ 25ന് മുകളിലാണ്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ നിരക്ക് 10.31 ആണ്. ദേശീയ ശരാശരി 6.92 മാത്രമാണ്. മലപ്പുറം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 100 പേരെ പരിശോധിക്കുമ്പോള്‍ 30ലേറെ പേരും കൊറോണ ബാധിതരാണ്. തൃശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഗുരുതര സാഹചര്യമാണുള്ളത്. തിരുവനന്തപുരത്ത് കിടത്തി ചികിത്സ ആവശ്യമുള്ള പ്രതിദിന രോഗികളുടെ എണ്ണം 4000 വരെ ഉയര്‍ന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്.രോഗവ്യാപനം രൂക്ഷമായതിന് പിന്നാലെ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 248 പേരാണ് സംസ്ഥാനത്ത് മരിച്ചത്. രണ്ടാഴ്ച കൂടി സമാനമായ രീതിയില്‍ രോഗബാധിതരുടെ എണ്ണം ഉയര്‍ന്ന് തന്നെ നില്‍ക്കുമെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലും രോഗവ്യാപനം രൂക്ഷമായേക്കും. ഇതിനനുസരിച്ച് ഓരോ ജില്ലകളിലും ആവശ്യത്തിന് ഐസിയു കിടക്കകള്‍ വര്‍ദ്ധിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. ഈ സാഹചര്യത്തില്‍ സമ്പൂര്‍ണ അടച്ചിടലിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ലോക്ഡൗണ്‍ ആവശ്യമാണെന്ന് ആരോഗ്യവകുപ്പും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഞായറാഴ്ച വരെ നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച ഇതില്‍ തീരുമാനമെടുക്കുമെന്നാണ് വിവരം.

 

LEAVE A REPLY

Please enter your comment!
Please enter your name here