തിരുവനന്തപുരം: പൂന്തുറയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് വള്ളങ്ങള്‍ അപകടത്തില്‍പ്പെട്ടു. അപകടത്തിൽ പെട്ടവരിൽ നാല് പേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചു. ഒരാള്‍ നീന്തി കരക്കെത്തി. രണ്ടു പേർക്കായി തെരച്ചിൽ തുടരുകയാണ. ഒരാളുടെ മൃതദേഹം കണ്ടെത്തി.ഡേവിസണിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടു പേർക്കായി തെരച്ചിൽ തുടരുന്നു.ശബരിയാർ, ജോസഫ് എന്നിവരെയാണ് കാണാതായത്. മന്ത്രിമാരായ ആൻറണി രാജുവും സജി ചെറിയാനും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കോസ്റ്റ് കാർഡുമായി ബന്ധപ്പെടുകയും തിരച്ചിൽ ഊർജിതപ്പെടുത്താൻ ആവശ്യമായ സാഹചര്യം ചർച്ച ചെയ്യുകയും ചെയ്തു.
കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വള്ളങ്ങള്‍ വിഴിഞ്ഞം ഹാര്‍ബറില്‍ അടുപ്പിക്കാന്‍ ശ്രമിക്കുമ്ബോള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. പൂന്തുറ സ്വദേശികളായ ടെന്നിസൺ, ഡാര്‍വിന്‍ , വലിയതുറ സ്വദേശി സുരേഷ് എന്നിവരെയാണ് ആശുപത്രിയിലാക്കിയത്.
കോസ്റ്റ്ഗാര്‍ഡും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി ഉണ്ടായിരുന്നു. ഒരു വള്ളം പൂര്‍ണമായും നശിച്ചു.