കോതമംഗലം:: ഡെന്റൽ മെഡിക്കൽ വിദ്യാർഥിനി മാനസയെ കൊലപ്പെടുത്തിയ കേസിൽ നിർണായക നീക്കവുമായി പോലീസ്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ രഖിലിന്റെ ഉറ്റ സുഹർത്ത് അറസ്റ്റിൽ. കണ്ണൂർ ഇളയാവൂർ കണ്ണുംപേത്ത് ആദിത്യൻ (27) നെയാണ് അറസ്റ്റ് ചെയ്തത്. ആദിത്യനുമൊത്ത് നാലംഗ പോലിസ് സംഘം ബീഹാറിലേക്ക് തിരിച്ചു. തുടരന്വേഷണത്തിന്റെ ഭാഗമായാണ് ബീഹാറിലേക്ക് പോയിരിക്കുന്നത്. ഈ കേസിൽ ഇതോടെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം മൂന്നായി
മാനസയുമായുള്ള പ്രണയ ബന്ധം തകർന്നതിന് ശേഷം രഖിൽ സുഹൃത്ത് ആദിത്യനൊപ്പം ബിഹാറിലേക്ക് പോയിരുന്നു. ഇവിടുന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ തോക്ക് വാങ്ങിയത്. രഖിലിന്റെ നീക്കം സംബന്ധിച്ചുള്ള വിവരം സുഹൃത്തിനും അറിയാമായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. തുടർന്നാണ് ഇയാളും കേസിൽ പ്രതിയായത്. രഖിലും ആദിത്യനും ബിസിനസ് പങ്കാളികൾ കൂടിയാണ്.
നേരത്തെ രഖിലിന് തോക്ക് നൽകിയ രണ്ടു ബിഹാർ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.