തിരുവല്ല: സിപിഎം നേതാക്കള്‍ക്കെതിരെ പീഡനപരാതി നല്കിയ പ്രവര്‍ത്തകയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. മഹിളാ അസോസിയേഷന് നല്കിയ പരാതിയിലാണ് ഇവർക്കെതിരെ അന്വേഷണ വിധേയമായി നടപടി സ്വീകരിച്ചതെന്ന് സിപിഎം ഏരിയ സെക്രട്ടറി ഫ്രാന്‍സിസ് വി. ആന്റണി പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുന്‍പാണ് പാര്‍ട്ടി ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. അതേസമയം, പീഡനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് സിപിഎം നേതൃത്വം അറിയിച്ചു. സംഭവത്തില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ നേതൃത്വവുമായി ആലോചിച്ച് ഉചിതമായി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോന്‍, ഡിവൈഎഫ്ഐ നേതാവ് നാസര്‍ എന്നിവര്‍ക്കെതിരെയാണ് വനിത പ്രവര്‍ത്തക തിരുവല്ല പോലീസില്‍ പരാതി നല്‍കിയത്. കാറില്‍ മയക്കി കിടത്തിയതിനുശേഷം പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചുവെന്നുമാണ് പരാതി.
സംഭവത്തില്‍ 12 പേര്‍ക്കെതിരെ കേസുണ്ട്. നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് മറ്റ് 10 പേര്‍ക്കെതിരെ കേ