ആലുവ:ഭർത്തൃഗൃഹത്തിലെ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ നിയമവിദ്യാർഥിനി മോഫിയ പർവീണിന്റെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. മോഫിയയുടെ മരണം ദുഖകരമായ സംഭവമാണെന്നും സ്ത്രീധനത്തിനെതിരെ ജനങ്ങളിൽ അവബോധം വളർത്തണമെന്നും ഗവർണർ പറഞ്ഞു.
സ്ത്രീസുരക്ഷയ്ക്കായി 18 നിയമങ്ങൾ നിലവിലുണ്ട്. എന്നിട്ടും ഇത്തരംസംഭവങ്ങൾ നിലവിലുണ്ട്. സ്ത്രീധനമെന്ന രീതി തന്നെ ഇല്ലാതാക്കണമെന്നും ഗവർണർ കുറ്റപ്പെടുത്തി.
അതേസമയം, ആലുവ പോലീസിനെയും ഗവർണർ നിശിതമായി വിമർശിച്ചു. രാജ്യത്തെ മികച്ച പോലീസ് സംവിധാനമാണ് കേരളത്തിലേത്. എന്നാൽ ചിലയിടത്ത് ആലുവയിലേതുപോലത്തെ സംഭവങ്ങൾ നടക്കുന്നുണ്ടെന്നും ഗവർണർ പറഞ്ഞു.