കൊച്ചി: നടന് ദിലീപിന്റെ സുഹൃത്തും, സൂര്യ ഗ്രൂപ്പ് ഉടമയുമായ ശരത്തിന്റെ വീട്ടിലെ പരിശോധന അവസാനിച്ചു.ആലുവ തോട്ടുമുഖത്തെ വീട്ടില്‍ ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം ശരത്തിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു എങ്കിലും ഹാജരാകാതെ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചതിന് പിന്നാലെയാണ് പരിശോധന നടന്നത്.
ആറ് മണിക്കൂറോളം പരിശോധന നീണ്ടു. ദിലീപിന്റെ സുഹൃത്തായ വിഐപി ശരത്ത് ആണോയെന്നറിയാന്‍ കൂടുതല്‍ പരിശോധന വേണമെന്ന് എസ്പി അറിയിച്ചു.
അതേസമയം, ദിലീപിന്റെ സഹോദരി ഭര്‍ത്താവിന്റെ വീട്ടിലും പരിശോധന നടക്കുകയാണ്. കൊച്ചിയിലെ ഫളാറ്റിലാണ് പരിശോധന.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, ശരത്, കോട്ടയത്തെ വ്യവസായി തുടങ്ങിയവർ ഗൂഡാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.