കൊച്ചി:നവ സങ്കല്പ് പദയാത്രക്കായി പിരിച്ച പണം ഉപയോഗിച്ച് കോൺഗ്രസ് നേതാക്കൾ ഉല്ലാസ യാത്രക്കുപോയതായി ആരോപണം; പാർട്ടിയിൽ പൊട്ടിത്തെറി. ആഗസ്ത് 9 മുതൽ 15 വരെ സി.സി.സി. പ്ര സിഡന്റ് നടത്തിയ പദയാത്രയുടെ ഒരുക്ക ങ്ങൾക്കെന്ന പേരിൽ പിരിച്ച പണം ഉപയോഗിച്ച് കളമശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മ റ്റി നേതാവും മൂന്ന് അനുയായികളും വിമാന മാർഗ്ഗം ഉല്ലാസ യാത്രക്ക് പോയതായാണ് ആരോപണം.
ഇവർ വിമാനത്തിൽ ഇരിക്കുന്ന ചിത്രം ഒരാൾ കു ടുംബ ഗ്രൂപ്പിൽ പങ്കു വച്ചിരുന്നു. ആ ചിത്രം കുടുംബത്തിലെ ഒരാൾ പുറത്ത് വിട്ടതാണ് സംഭവം വിവാദമാകാൻ കാരണം. വിമാന ത്തിലെ ചിത്രം പാർട്ടി ഗ്രൂപ്പുകളിലും സാമൂഹ്യ മാധ്യമങ്ങളിലും ട്രോളുകൾ ആയി പ്രത്യക്ഷ പെടാൻ തുടങ്ങി. നിയമസഭ, പാർലമെന്റ് തി രഞ്ഞെടുപ്പുകൾ പാർട്ടി സമ്മേളനങ്ങൾ, പദ യാത്രകൾ എന്നിവ കഴിഞ്ഞാൽ ഇക്കൂട്ടർ പിരിച്ച പണവുമായി ഉല്ലാസ യാത്രക്കു പോകു ക പതിവാണ് എന്ന് പ്രവർത്തകർ ആരോപിക്കുന്നു. . സാധാരണ ഈ യാത്ര പാർട്ടി യിൽ അറിയാറില്ല. എന്നാൽ ഇത്തവണ വി മാന മാർഗ്ഗം പോയതിന്റെ സന്തോഷത്തിൽ ചിത്രമെടുത്ത് കുടുംബ ഗ്രൂപ്പിലിട്ടതാണ്. പുറത്തറിയാൻ കാരണം..കുടുംബത്തിലെ ചില ഒറ്റുകാർ തന്നെയാണ് ഫോട്ടോ പാർട്ടിയിലെ എതിർ ഗ്രൂപ്പ കാരുടെ കൈകളിൽ എത്തിച്ചതാണ് ഇത്രയും വിവാദമാകുവാൻ കാരണം.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുമായി ബന്ധപെട്ട് കളമശ്ശേരി നിയോജക മണ്ഡലം ഭാരവാഹിക ളുടെ യോഗത്തിൽ കളമശ്ശേരി ബ്ലോക്ക് കോ ൺഗ്രസ് നേതാവിന്റെ അസാന്നിദ്ധ്യം ചിലർ ചോദ്യം ചെയ്തിരുന്നു. യോഗത്തിൽ പങ്കെടു ത്ത മണ്ഡലത്തിൽ നിന്നുള്ള കെ. പി.സി.സി. ഭാരവാഹി ഉല്ലാസ യാത്രക്ക് പോയ വിവരം മറച്ചു വച്ച് ഒരു മണ്ഡലം ഭാരവാഹിയുടെ മക ളുടെ വിവാഹത്തിന് വസ്ത്രങ്ങൾ വാങ്ങാൻ സൂറത്തിൽ പോയിരിക്കുകയാണന്ന മറുപടി യാണ് നൽകിയത്. എന്നാൽ ഇവർ പാർട്ടി പ രിപാടിയുടെ പേരിൽ എടയാർ വ്യവസായ മേ ഖലയിൽ വ്യാപക പിരിവു നടത്തി ഉല്ലാസ യാ ത്രക്കു പോകുന്ന രീതി വർഷങ്ങളായി തുടർ ന്നു വരുന്നതാണന്ന് പ്രവർത്തകർ ആരോപി ച്ചു. വ്യവസായ മേഖലയിൽ ഇവരുടെ പിരിവ് പരിധി വിട്ടപ്പോൾ എടയാറിലെ ചെറുകിട വ്യ വസായ അസോസ്സിയേഷൻ ഡി സി സി പ്രസി ഡന്റിന് പരാതി നൽകിയ സംഭവം വര ഉണ്ടാ യതായി പാർട്ടിയിലെ ഒരു വിഭാഗം നേതാക്ക ൾ പറഞ്ഞു.