ഹൈദരബാദ്: തെലങ്കാന രാഷ്ട്ര സമിതി അധ്യക്ഷൻ കെ. ചന്ദ്രശേഖർ റാവു ദേശീയ പാർട്ടി പ്രഖ്യാപിക്കുന്ന ദിനത്തിൽ അണികൾക്ക് കോഴിയും മദ്യവും വിതരണം ചെയ്ത് ടി.ആർ.എസ്. മുതിർന്ന നേതാവ് രാജനാല ശ്രീഹരിയാണ് മദ്യക്കുപ്പികളും കോഴിയും പൊതു ജനത്തിന് വിതരണം ചെയ്തത്.

കെ. ചന്ദ്രശേഖർ റാവുവിന്റെയും പാർട്ടി നേതാവ് കെ. ടി രാമറാവുവിന്റെയും മാലയിട്ട കട്ടൗട്ടുകൾക്ക് അരികിൽ രാജനല ശ്രീഹരി നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. നീണ്ട ക്യൂവിൽ നിൽക്കുന്ന ആളുകൾക്ക് രാജനല മദ്യക്കുപ്പിയും കോഴിയും വിതരണം ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ.

 

തെലങ്കാന രാഷ്ട്രസമിതി (ടി.ആർ.എസ്.) ഇനി ഭാരത് രാഷ്ട്ര സമിതി(ബി.ആർ.എസ്.) എന്ന പേരിലറിയപ്പെടും. ജ്യോത്സ്യൻ കുറിച്ചുനൽകിയ ‘ശുഭമുഹൂർത്ത’ത്തിൽ, ബുധനാഴ്ച ഉച്ചയ്ക്ക് 1.19നായിരുന്നു പ്രഖ്യാപനം.

ടി.ആർ.എസ്. പൊതുയോഗത്തിനുശേഷം ജനതാദൾ-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി, തമിഴ്നാട്ടിലെ വി.സി.കെ. പാർട്ടിനേതാവ് തോൽ തിരുമാവളവൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചന്ദ്രശേഖരറാവു പേര് പ്രഖ്യാപനം നടത്തിയത്.

2024ലെ പൊതു തെരഞ്ഞടുപ്പ് മുന്നിൽ കണ്ടു കൊണ്ടാണ് ചന്ദ്രശേഖർ റാവു ദേശീയ പാർട്ടി . പാർട്ടിപ്രഖ്യാപനംനടത്തിയത്ആഘോഷത്തിന്‍റെ ഭാഗമായി 200 ക്വാർട്ടർ മദ്യക്കുപ്പികളും 200 കോഴിയും വിതരണം ചെയ്തെന്ന് നേതാക്കൾ അറിയിച്ചു.

മദ്യവും കോഴിയും വിതരണം ചെയ്യുന്ന നടപടി ജനങ്ങളെ സേവിക്കാനുള്ള ടി.ആർ.എസിന്റെ വിശ്വാസ്യതയിൽസംശയംജനിപ്പിക്കുന്നതാണെന്ന് ബി.ജെ.പി വക്താവ് എൻ.വി സുഭാഷ് പ്രതികരിച്ചു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here