തമിഴ്‌നാട്ടിലെ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങിയ അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവെച്ചു. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ചാണ് ആനയ്ക്ക് മയക്കുവെടിയേറ്റത്. വനത്തില്‍ നിന്ന് നാട്ടിലേക്കിറങ്ങിയ ആനയെ തമിഴ്‌നാട് വനംവകുപ്പാണ് വെടിവെച്ചത്. ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിലയുറപ്പിച്ച മയക്കുവെടി വെച്ചഅരിക്കൊമ്പനെ അനിമൽ ആംബുലൻസിലേക്ക് കയറ്റി.
വെള്ളിമലയിലേക്ക് ആനയെ മാറ്റാനാണ് സാധ്യത. ആരോഗ്യനില മെച്ചമെങ്കിൽ വാൽപ്പാറ സ്ലിപ്പിലേക്ക് മാറ്റാനും സാധ്യത. തമിഴ്നാടിന്റെ ആനപരിപാലന കേന്ദ്രമാണ് വാൽപ്പാറ സ്ലിപ്പ്. ആനയുടെ ആരോഗ്യം പരിശോധിച്ച് യാത്ര ചെയ്യാനുള്ള ശേഷി ഉണ്ടെകിൽ മാത്രമേ വാൽപ്പാറയിലേക്ക് കൊണ്ട് പോകുകയായുള്ളു. മൂന്നാമത്തെ ഡോസ് വെടിവെച്ചതിന് ശേഷമാണ് ആനയുടെ കാലിൽ വടം കെട്ടുന്നത്. ഇരു വശത്തും പുറകിലും കുങ്കിയാനകൾ നിലകൊണ്ടാണ് ആനയെ അനിമൽ ആംബുലൻസിൽ കയറ്റിയത്