തൃശ്ശൂർ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന ഫോണിൽ ബന്ധപ്പെട്ടത് ഭരണതലത്തിലെ ഉന്നതനുമായെന്നു വിവരം. ഫോണ്‍ചാറ്റുകള്‍ വീണ്ടെടുത്ത് എന്‍ ഐ എ. സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സ്വപ്‌ന ഗൂഗില്‍ ഡ്രൈവില്‍ സൂക്ഷിച്ചിരുന്നു. ഇതാണ് എന്‍ഐഎ അന്വേഷണ സംഘം വീണ്ടെടുത്തിരിക്കുന്നത്.
ഇത്തരം സ്വകാര്യ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളെടുത്ത് ഗൂഗില്‍ ഡ്രൈവില്‍ സ്വപ്‌ന പ്രത്യേകം സൂക്ഷിക്കുകയായിരുന്നുവെന്നാണ് എന്‍ഐഎ സംഘത്തിന്റെ നിഗമനം. ബ്ലാക്ക് മെയിലിംഗിംന് ഉപയോഗിക്കാനായിരുന്നു ഇത്തരം ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സ്വപ്‌ന സൂക്ഷിച്ചിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
അതേസമയം സ്വപ്‌നാ സുരേഷിന് ഒരു മന്ത്രി പുത്രന്‍ വിരുന്നൊരുക്കിയെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചിരുന്നു. സ്വപ്നയും മന്ത്രി പുത്രനും ഒരുമിച്ചുള്ള ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നാണ് വിവരം. മന്ത്രി പുത്രന്‍ സ്വപ്നയ്ക്ക് വിരുന്നൊരുക്കിയതിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കാനാണ് കേന്ദ്ര ഏജന്‍സികളുടെ തീരുമാനം.