കൊച്ചി : നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചു. ഇനി മുതൽ അസി. പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി സുനിൽ കുമാർ ഹാജരാകും. കഴിഞ്ഞ മാസമാണ് മുൻ പബ്ലിക് പ്രോസിക്യൂട്ടർ വി എൻ അനിൽ കുമാർ രാജിവെച്ചത്.

ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് സുനിൽ കുമാറിനെ ചുമതലപ്പെടുത്തിയത്. സർക്കാരിനായി നാളെ സുനിൽകുമാറാകും ഹാജരാക്കുക. നിലവിൽ പ്രോസിക്യൂഷൻ അഭിഭാഷക സംഘത്തിലെ അംഗമാണ് സുനിൽകുമാർ.

വിചാരണ കോടതി നടപടികളിൽ പ്രതിഷേധിച്ചാണ് അനിൽ കുമാർ രാജിവെച്ചത്. കേസിൽ നിർണായകമായ സാക്ഷികളെ വീണ്ടും ചോദ്യം ചെയ്യുന്നതിനായുള്ള അപേക്ഷ വിചാരണ കോടതി തള്ളിയിരുന്നു ഇതിന് പിന്നാലെയായിരുന്നു രാജി. വിചാരണ കോടതിയ്‌ക്കെതിരെ ശക്തമായ വിമർശനവും അദ്ദേഹം ഉന്നയിരിച്ചുന്നു. നടിയെ ആക്രമിച്ച കേസിലെ മൂന്നാമത്തെ പബ്ലിക് പ്രോസിക്യൂട്ടറാണ് സുനിൽ.

വിചാരണ കോടതി നടപടികളിൽ പ്രതിഷേധിച്ചാണ് കേസിലെ ആദ്യ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. എ സുരേശൻ രാജിവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here