വ്യത്യസ്ത മതവിഭാഗങ്ങളെ പ്രകോപിപ്പിക്കുന്നതും വെല്ലുവിളിക്കുന്നതുമായ മുദ്രാവാക്യമാണ് അന്‍സാറിന്റെ തോളിലിരുന്ന കുട്ടി വിളിച്ചത്. 10 വയസ് പ്രായം പോലും തോന്നിക്കാത്ത കുട്ടിയെക്കൊണ്ട് ഇത്തരം പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത് കുറ്റകരമാണെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു. അന്യമത വിദ്വേഷം കുട്ടികളില്‍ കുത്തിവെക്കുന്ന തരത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയമെന്ന് വിമര്‍ശിച്ച് നിരവധിയാളുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.

അതേസമയം, കുട്ടി പ്രകടനത്തില്‍ മുദ്രാവാക്യം വിളിച്ച കാര്യം സ്ഥിരീകരിച്ച് പോപ്പുലര്‍ ഫ്രണ്ട് രംഗത്ത് വന്നു. കുട്ടി റാലിയില്‍ പങ്കെടുത്തിരുന്നു എന്നും വിളിച്ചത് സംഘാടകര്‍ നല്‍കിയ മുദ്രാവാക്യമല്ലെന്നും പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ ജനമഹാ സമ്മേളനം നടന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here