ന്യൂഡൽഹി: നെഹ്റു ഗാന്ധി കുടുംബമില്ലാതെ കോ ൺഗ്രസ് പൂജ്യമാണെന്ന് മുതിർന്ന നേതാവ് ദിഗ് വിജയ് സിംഗ്. 99 ശതമാനം കോൺഗ്രസുകാരും സ്വാതന്ത്ര്യ ത്തിന് മുമ്പും ശേഷവും രാജ്യത്തെ സേവിച്ച കുടുംബ ത്തെ പിന്തുണച്ചവരാണെന്നും അദ്ദേഹം പറഞ്ഞു.
നെഹ്റു ഗാന്ധി കുടുംബം ഇല്ലായിരുന്നെങ്കിൽ കോ ൺഗ്രസിന് സ്വത്വമുണ്ടാകുമായിരുന്നില്ല. ആര് പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് എത്തിയാലും ഗാന്ധി കുടും ബത്തിന്റെ നേതൃത്വത്തിലായിരിക്കും പ്രവർത്തനം. രാ ജ്യത്തിന്റെ അവസ്ഥ എങ്ങനെ മെച്ചപ്പെടുത്താനാവും രാജ്യത്തെ വിഭജിക്കാനോ ഭരണഘടനയെ ദുർബലമാ കാനോ അനുവദിക്കാതിരിക്കുക തുടങ്ങിയവയാണ് പാർട്ടിയുടെ മുൻഗണനയെന്നും മധ്യപ്രദേശ് മുൻ മു ഖ്യമന്ത്രി പറഞ്ഞു.
ദേശീയ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ദിഗ് വിജയ് സിംഗ് ആണ് ഹൈക്കമാൻഡിന്റെ ഔദ്യോഗിക സ്ഥാനാർ ഥി. ഗാന്ധി കുടുംബത്തോട് അടുത്തു നിൽക്കുന്ന രാ ജസ്ഥൻ മുഖ്യമന്ത്രി അശോക് ഗൊട്ടിനെ സ്ഥാ നാർഥിയാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.