തൊടുപുഴ: കെഎസ്ആര്‍ടിസി ബസിൽ യുവതിക്കുനേരെ വീണ്ടും ലൈംഗികാതിക്രമം. എറണാകുളം–തൊടുപുഴ ബസിൽ വാഴക്കുളത്തു വച്ച് ഇന്നു വൈകിട്ടാണ് സംഭവമുണ്ടായത്. യുവതിയുടെ പരാതിയിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുസമ്മിൽ അറസ്റ്റിലായി.

ബസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോലാനി സ്വദേശിനിയായ ഇരുപത്തിനാലുകാരിയാണ് പരാതിക്കാരി. ചെറുപുഴയില്‍ യുവതിയുടെ എതിര്‍ സീറ്റില്‍ ഇരുന്നു നഗ്നതാ പ്രദര്‍ശനവും സ്വയംഭോഗവും നടത്തിയ പ്രതി ഇന്നു കണ്ണൂരില്‍ പിടിയിലായ ദിവസം തന്നെയാണ് തൊടുപുഴയിലും സ്ത്രീയ്ക്ക് നേരെ ലൈംഗികാതിക്രമം നടക്കുന്നതും പ്രതി പിടിയിലാവുന്നതും.

കൊച്ചിയിൽ ഇൻഫോപാർക്കിലെ ജോലിക്കാരിയായ  യുവതി  കരിങ്ങാച്ചിറയിൽ നിന്നാണ് ബസിൽ കയറിയത്. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്ന് പറയുന്നു. ബസിന്റെ മുൻവാതിലിനു സമീപമാണ് യുവതി ഇരുന്നത്. അടുത്ത്  മറ്റൊരു യാത്രക്കാരിയുണ്ടായിരുന്നു.

മൂവാറ്റുപുഴയെത്തിയപ്പോൾ ഇവര്‍ മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നു. ഉറക്കത്തിലായിരുന്ന പരാതിക്കാരി ഇക്കാര്യം അറിഞ്ഞില്ല. ഇതിനിടെയാണ് മൂവാറ്റുപുഴയിൽനിന്ന് ബസിൽ കയറിയ പ്രതി ഇവരുടെ അടുത്ത് ഇരുന്നത്. തുടർന്ന് ഇയാൾ യുവതിയുടെ ശരീരത്തിൽ കയറിപ്പിടിച്ചു. പിന്നീടും ഇയാള്‍ ഇത് തന്നെ ചെയ്തു.

ഇതോടെ യുവതി മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നു.  പ്രതി ഇവരുടെ സീറ്റിനു പിന്നിലെ സീറ്റിൽ ചെന്നിരുന്ന് വീണ്ടും ശല്യം തുടർന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ ഇടപെട്ടതോടെ സഹയാത്രികർ പ്രതിയെ തടഞ്ഞുവച്ചു.  ബസിൽനിന്ന് ചാടി രക്ഷപ്പെടാനാണ് ഇയാള്‍  ശ്രമിച്ചത്.  ഇതിനിടെ സഹയാത്രികൾ ഷട്ടറുകൾ  താഴ്ത്തി പ്രതിയെ ബസിൽ തടഞ്ഞുവച്ചു. തുടർന്ന് അതേ ബസിൽ തൊടുപുഴ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഇതോടെ പ്രതി പോലീസ് പിടിയിലായി.

LEAVE A REPLY

Please enter your comment!
Please enter your name here