കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടു സംബന്ധിച്ച കേസിൽ സെഷൻസ് കോടതിയുടെ വിധി ഹൈക്കോടതി ശരിവച്ചു. ഭൂമി ഇടപാടിൽ അതിരൂപതയ്ക്കു നഷ്ടം സംഭവിച്ചു എന്നാരോപിച്ചാണ് കേസുകൾ കൊടുത്തിരുന്നത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അടക്കം എതിർകക്ഷിയാക്കിയായിരുന്നു കേസുകൾ നൽകിയിരുന്നത്.
കേസിൽ വിചാരണ നടത്താമെന്നതായിരുന്നു സെഷൻസ് കോടതി വിധി. ഇതിനെതിരേ മാർ ജോർജ് ആലഞ്ചേരി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഇപ്പോൾ കീഴ്ക്കോടതിവിധി ശരിവച്ചിരിക്കുന്നത്. ഹൈക്കോടതി വിധി ഉത്തരവിനെതിരേ ഹർജിക്കാർ സുപ്രീം കോടതിയെ സമീപിക്കും.