ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതിപക്ഷത്തിനെ വിമർശിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. വിഘടനവാദികൾക്ക് ഇന്ത്യയുടെ വികസന യാത്രയെ തടയാനാവില്ലെന്ന് അമിത് ഷാ പറഞ്ഞു.

ഈ മൺസൂൺ കാല പാർലമെന്‍റ് സമ്മേളനം രാജ്യത്തിന്‍റെ പുരോഗതിക്ക് പുതിയ മാനങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഫോൺ ചോർത്തൽ വിവാദം മാത്രം ചർച്ചയാക്കുന്നതിലൂടെ ലോക വേദിയിൽ ഇന്ത്യയെ അപമാനിക്കാനും വികസന പാത പാളം തെറ്റിക്കുകയും ചെയ്യാനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

നിലവിലെ പാർലമെന്‍റ് സമ്മേളനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് വലിയ പ്രതീക്ഷകളുണ്ട്. കൃഷിക്കാർ, ചെറുപ്പക്കാർ, സ്ത്രീകൾ, സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങൾ എന്നിവരുടെ ക്ഷേമത്തിനായുള്ള പ്രധാന ബില്ലുകൾ ചർച്ചയ്ക്ക് എടുക്കുന്നുണ്ട്. എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ ചവിട്ടിമെതിക്കുന്നതിൽ കോൺഗ്രസുകാർക്ക് നല്ല മുൻകാല അനുഭവമുണ്ട്, പാർലമെന്‍റിൽ വരുന്ന പുരോഗമനപരമായ എന്തും പാളം തെറ്റിക്കാൻ അവർ ശ്രമിക്കുന്നുവെന്ന് അമിത് ഷാ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here