ഇംഗ്ലണ്ടിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച വെസ്റ്റ് ഇൻഡീസിന് ആദ്യ വിക്കറ്റ് നഷ്ടം. ഇംഗ്ലണ്ടിന്‍റെ 469ന് എതിരേ ക്രീസിലെത്തിയ വിൻഡീസ് 14 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 34 റൺസെന്ന നിലയിൽ ആദ്യ ദിനം ബാറ്റിംഗ് അവസാനിപ്പിച്ചു. 12 റൺസെടുത്ത ജോൺ കാംബലിന്‍റെ വിക്കറ്റാണ് നഷ്ടമായത്. ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ്(6), അൽസാരി ജോസഫ്(14) എന്നിവരാണ് ക്രീസിൽ.

നേരത്തെ, സിബ്‌ലിയും ബെൻ സ്റ്റോക്സും ചേർന്ന് നാലാം വിക്കറ്റിൽ നേടിയ 260 റണ്‍സ് കൂട്ടുകെട്ടിന്‍റെ ബലത്തിലാണ് ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് മാന്യമായ സ്കോർ പടുത്തുയർത്തിയത്. 372 പന്ത് നേരിട്ട സിബ്‌ലി 120ഉം 356 പന്ത് നേരിട്ട സ്റ്റോക്സ് 176ഉം റണ്‍സ് എടുത്തപ്പോൾ ഇംഗ്ലണ്ട് 400 കടന്നു.മൂന്നിന് 81 എന്ന നിലയിലാണ് സ്റ്റോക്സും സിബ്‌ലിയും ക്രീസിൽ ഒന്നിച്ചത്.

സിബ്‌ലിയുടെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണ്, സ്റ്റോക്സിന്‍റെ 10-ാമത്തേതും.സ്കോർ 341ൽ എത്തിയശേഷമാണ് ഇവരുടെ കൂട്ടുകെട്ട് പിരിഞ്ഞത്. 395ൽ എത്തിയപ്പോൾ ആറാം വിക്കറ്റിന്‍റെ രൂപത്തിൽ സ്റ്റോക്സും മടങ്ങി. ജോസ് ബട്‌ല‌ർ (40) ഭേദപ്പെട്ട പ്രകടനം നടത്തി. 162 ഓവറിൽ ഒമ്പതിന് 469 റൺസ് എന്ന നിലയിൽ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here