മുംബൈ: മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിനു മുന്നിൽ സ്ഫോടക വസ്തു നിറച്ച കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കാറിനുള്ളിൽ നിന്നും 20 ജലാസ്റ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്തു. അംബാനിയുടെ വസതിയായ ആന്റിലയുടെ മുൻപിലാണ് വാഹനം കിടന്നത്. സ്ഥലത്ത് ബോംബ് സ്ക്വാഡ് എത്തിയാണ് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്.
ഗാംദേവി പോലീസ് സ്റ്റേഷന്റെ പരിധിയിൽ ഇന്ന് വൈകീട്ട് കാർമിഷേൽ റോഡിൽ സംശയാസ്പദമായ രീതിയിൽ വാഹനം കണ്ടെത്തിയതായി മുംബൈഡിസിപിചൈതന്യ.എസ്പറഞ്ഞു.വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് പോലീസ് അറിയിച്ചു. പരിശോധനയ്ക്ക് ശേഷം കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.